ഇടുക്കി: മൂന്നാറിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിനു മുന്നിൽ ഒറ്റക്കൊമ്പൻ പടയപ്പ. ഉദുമൽപേട്ട- മൂന്നാർ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിനു മുന്നിലേക്കാണ് പടയപ്പ എത്തിയത്. മൂന്നാർ ഡി.വൈ.എസ്.പി. ഓഫീസിനു മുന്നിൽ വച്ചായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന യാത്രക്കാർ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആന റോഡിലിറങ്ങിയത് കണ്ട് ബൈക്ക് യാത്രികരും ഓട്ടോറിക്ഷയും റോഡിൽ നിർത്തിയിട്ടിരിക്കുന്നതും കാണാം. ആന നിൽക്കുന്നതിന്‍റെ അരികിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഓടിയെത്തിയതോടെ യാത്രക്കാരും ഭയന്നു.
എന്നാൽ ധൈര്യം കൈവിടാതെ ഡ്രൈവർ ബാബുരാജ് ബസ് ആനയുടെ സമീപത്തേക്ക് ഓടിച്ചു കയറ്റി. ആനക്ക് തൊട്ടരികിലെത്തി ബസ് നിർത്തിയിട്ടതോടെ ആന ബസിനു നേർക്ക് അടുത്തു. തുമ്പിക്കൈ ഉയർത്തി ബസിന്‍റെ ചില്ലിൽ ഉരസി നോക്കുകയും മറ്റും ചെയ്‌ത പടയപ്പ അൽപം പിൻവാങ്ങിയതോടെ ഡ്രൈവർ ബസ് ഓടിച്ചു പോകുകയായിരുന്നു. ആനയുടെ കൊമ്പ് കൊണ്ട് ബസിന്‍റെ മുൻ വശത്തെ ചില്ലിൽ പോറലുണ്ടായിട്ടുണ്ട്.
മൂന്നാറിലെ ജനവാസ മേഖലയിൽ പതിവ് സാനിധ്യമാണ് ഒറ്റയാൻ പടയപ്പ. നേരത്തെ കാട്ടിൽ നിന്നിറങ്ങിയ ഒറ്റയാനും പടയപ്പയും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ സംഭവത്തിനു ശേഷം പടയപ്പ അൽപം പ്രകോപിതനാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം കൊളുന്തു ചാക്കുകൾ നിറച്ച ട്രാക്റ്റർ പടയപ്പ 50 അടി താഴ്ച്ചയിലേക്ക് കുത്തി മറിച്ചിട്ടിരുന്നു. ആന വരുന്നത് കണ്ട് ഡ്രൈവറും തൊഴിലാളികളും ഓടി മാറിയതിനാലാണ് ദുരന്തം ഒഴിവായത്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
എട്ട് വയസുകാരനെ 13 കാരൻ കല്ലിനിടിച്ച് കൊന്നു
ന്യൂഡെൽഹി: 13 വയസുകാരൻ എട്ട് വയസുകാരനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. കല്ലുകൊണ്ട് ഇടിച്ചാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ നടന്ന അടിപിടിക്കിടെയായിരുന്നു കൊലപാതകം. ഡെൽഹിയിലെ രോഹിണിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ദിവസങ്ങൾ മുമ്പ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായിരുന്നു.
അമ്മയുടെ പണം നഷ്‌ടമായതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവരും തമ്മിലുള്ള അടിപിടിക്ക് കാരണമായത്. പണം നഷ്‌ടപ്പെട്ട സംഭവത്തിൽ എട്ടു വയസുകാരൻ കൂട്ടുകാരനെ കുറ്റപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യം തീർക്കാൻ എട്ട് വയസുകാരനെ തന്ത്രപൂർവം കാട്ടിലേക്ക് വിളിച്ചുകൊണ്ടുപോയ 13 കാരൻ കുട്ടിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച്ച ഉച്ചമുതലാണ് എട്ട് വയസുകാരനെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കൂട്ടുകാരനായ 13 കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തു വരുന്നത്. പ്രതിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. കല്ലുകൊണ്ട് ഇടിച്ചു കൊന്നെന്നും മരണം ഉറപ്പിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നുവെന്നും 13 കാരൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
Post A Comment: