ഉദുമ: പെർളടുക്കയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത് സംശയത്തെ തുടർന്നെന്ന് പൊലീസ്. വാടക ക്വാട്ടേഴ്‌സിൽ താമസിച്ചിരുന്ന ഉഷയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് അശോകനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച്ച അർധരാത്രിക്ക് ശേഷമായിരുന്നു കൊലപാതകം. കൊലപാതകത്തിനു ശേഷം വീട് വിട്ട് പോയ അശോകനെ കാസർകോട് റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ട്രെയിൻ കയറി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. ഭാര്യയെകുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഉഷ ബീഡി തൊഴിലാളിയാണ്. അശോകൻ കൂലിപ്പണിക്കാരനും. ഏക മകൻ വിദേശത്താണ്. അശോകന് മാനസിക പ്രശ്‌നമുള്ളതായി വിവരമുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
ഇടുക്കി അണക്കെട്ട് നാളെ തുറക്കും
ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് ചൊവ്വാഴ്ച്ച രാവിലെ തുറക്കും. രാവിലെ ആറിന് ഡാമിന്‍റെ ഒരു ഷട്ടർ 40 സെ.മീ. മുതൽ 150 സെ.മീ വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും.
ചെറുതോണി ഡാമിന്‍റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ഷട്ടറുകൾ തുറന്ന് ജലമൊഴുക്ക് തുടരുകയാണ്.
വണ്ടിപ്പെരിയാർ, വള്ളക്കടവ് പ്രദേശത്ത് ജലനിരപ്പ് കുതിച്ചുയർന്നു. വീടുകളിൽ വെള്ളം കയറി. അർധരാത്രിയോടെ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് എത്തുമെന്നാണ് കരുതുന്നത്. പെരിയാറിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞത് നേരിയ ആശ്വാസമാകുന്നുണ്ട്.
Post A Comment: