ന്യൂയോർക്ക്: വിവാഹം കഴിഞ്ഞതിന്‍റെ പിറ്റേ ദിവസം ഡൈവോഴ്‌സ് ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊന്നു. അമേരിക്കയിലെ ടെക്‌സാസിലായിരുന്നു സംഭവം. ജോർദാനിലെ അമ്മാൻ സ്വദേശിനിയായ വാസം മൂസ (23)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് താരിഖ് അൽഖയാലി (39) അറസ്റ്റിലായി. നേരത്തെ പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായിട്ടാണ് വിവരം.
വിവാഹ ശേഷം ആർലിംങ്ടണിലെ അപ്പാർട്ട്മെന്‍റിലായിരുന്നു ഇവരെത്തിയത്. രാത്രിയിൽ ഭർത്താവിന്‍റെ പരസ്ത്രീ ബന്ധത്തെ ചൊല്ലി ദമ്പതികൾ വഴക്കിട്ടു. രാവിലെ തനിക്ക് വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ട വാസം മൂസയെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു.
ഗുരുതരാവസ്ഥയിലായ ഭാര്യയെ വീട്ടിലാക്കി പ്രതി ജോലിക്കു പോയി. തിരിച്ചു വന്നപ്പോഴേക്കും യുവതി മരിച്ചിരുന്നു. ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെനനാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതി താമസിച്ചിരുന്ന അപ്പാര്‍ട്ടമെന്‍റില്‍ എന്തോ പ്രശ്നം നടന്നതായി തൊട്ടടുത്ത് താമസിക്കുന്ന ഒരാള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.
കേസിലെ പ്രതിയെ അമേരിക്കയിലെ ടറാന്‍റ് കൗണ്ടി കോടതി 23 വര്‍ഷം തടവിന് ശിക്ഷിച്ചു. ഭാര്യയെ അപ്പാര്‍ട്മെന്‍റില്‍വെച്ച് കഴുത്തുഞെരിച്ചു കൊന്നുവെന്ന കുറ്റം ചുമത്തിയാണ് തടവുശിക്ഷ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
ഇടുക്കി അണക്കെട്ട് നാളെ തുറക്കും
ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് ചൊവ്വാഴ്ച്ച രാവിലെ തുറക്കും. രാവിലെ ആറിന് ഡാമിന്‍റെ ഒരു ഷട്ടർ 40 സെ.മീ. മുതൽ 150 സെ.മീ വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും.
ചെറുതോണി ഡാമിന്‍റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ഷട്ടറുകൾ തുറന്ന് ജലമൊഴുക്ക് തുടരുകയാണ്.
വണ്ടിപ്പെരിയാർ, വള്ളക്കടവ് പ്രദേശത്ത് ജലനിരപ്പ് കുതിച്ചുയർന്നു. വീടുകളിൽ വെള്ളം കയറി. അർധരാത്രിയോടെ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് എത്തുമെന്നാണ് കരുതുന്നത്. പെരിയാറിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞത് നേരിയ ആശ്വാസമാകുന്നുണ്ട്.
Post A Comment: