ന്യൂയോർക്ക്: നവജാത ശിശുവിന്‍റെ മരണം പുറം ലോകത്തെ അറിയിക്കാതെ മൃതദേഹം 27 വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ച സ്ത്രീ അറസ്റ്റിൽ. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. മെലിസ സിസ് മക്കാനെ എന്ന സ്ത്രീയാണ് വെള്ളിയാഴ്ച്ച അറസ്റ്റിലായത്. 27 വർഷം മുമ്പു നടന്ന മരണ വിവരം ഇപ്പോഴാണ് പുറം ലോകം അറിയുന്നത്. കുഞ്ഞിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ സ്റ്റോറേജ് ലേലം ചെയ്‌തപ്പോഴാണ് അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു നവജാത ശിശുവിന്‍റേതായിരുന്നുവെന്ന് കണ്ടെത്തിയത്.
നവംബർ 13 -നാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്. തുള്ളഹോമയിലെ വാട്ട്സ്-എൻ-സ്റ്റോറേജിൽ നിന്ന് തുള്ളഹോമ പൊലീസ് ഡിപ്പാർട്ട്‌മെന്‍റിന് ഒരു കോൾ ലഭിച്ചു. അടുത്തിടെ ലേലം ചെയ്‌ത ഒരു സ്റ്റോറേജ് യൂണിറ്റിനുള്ളിൽ അജ്ഞാത അവശിഷ്ടങ്ങൾ കണ്ടെത്തിയതായിട്ടായിരുന്നു ഫോൺ കോൾ. അവശിഷ്ടങ്ങൾ പരിശോധിച്ചപ്പോൾ, അവ മനുഷ്യന്‍റേതാണോ എന്ന് ആദ്യം വ്യക്തമായില്ല.
തുടർന്ന്, അവശിഷ്ടങ്ങൾ മെഡിക്കൽ എക്‌സാമിനറുടെ ഓഫീസിലേക്ക് അയച്ചു. അതോടെ അത് ഒരു നവജാതശിശുവിന്‍റേതാണെന്ന് കണ്ടെത്തി. 1994 മാർച്ച് മുതൽ ഫ്രീസർ സ്റ്റോറേജ് യൂണിറ്റ് മെലിസ വാടകയ്‌ക്കെടുത്തിരിക്കയായിരുന്നു. അപ്പോൾ അവർക്ക് 30 ആയിരുന്നു പ്രായം. സ്‌റ്റോറേജ് യൂണിറ്റ് വാടകയ്‌ക്കെടുക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അവൾ കുട്ടിയെ വീട്ടിൽ വച്ച് പ്രസവിച്ചത്.
പ്രസവത്തോടെ മരണപ്പെട്ട ആ കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിക്കാൻ മടിച്ച് അവൾ അതിനെ ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നു. 27 വർഷത്തോളം ആരും അറിയാതെ അവൾ കുഞ്ഞിന്‍റെ ശവശരീരം ഫ്രീസറിൽ സൂക്ഷിച്ചു. 2021 നവംബറിലാണ് ഫ്രീസർ സ്റ്റോറേജ് ലേലം ചെയ്‌തത്. അപ്പോൾ ഫ്രീസറിനുള്ളിൽ മൃതദേഹത്തിന്‍റെ അഴുകിയ അവശിഷ്‌ടങ്ങൾ ഉണ്ടായിരുന്നു. അറസ്റ്റിലായ സ്ത്രീയെ ജഡ്‌ജിക്ക് മുമ്പിൽ ഹാജരാക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
യുവതി മരിച്ച നിലയിൽ; ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ
തൃശൂർ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍ (40) ആണ് അറസ്റ്റിലായത്. ഇയാളുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
2020 സെപ്റ്റംബറിലാണ് യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഷോറണൂര്‍ റോഡിന് സമീപത്തെ ഭര്‍ത്താവിന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്ത് നവീന്‍റെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നു. ഈ ബന്ധം മുതലാക്കി നവീൻ യുവതിയെ ദുരുപയോഗം ചെയ്യുകയായിരുന്നു.
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നവീനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കുകയായിരുന്നു. നവീന്‍റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് ഡയറിയില്‍ എഴുതി വെച്ചായിരുന്നു ആത്മഹത്യ.
നവീന്‍റെ ആദ്യഭാര്യ ജീവനൊടുക്കുകയും രണ്ടാം ഭാര്യ വിവാഹ മോചനം നേടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റുണ്ടായതെന്നും കുടുംബം ആരോപിച്ചു.
Post A Comment: