ചെന്നൈ: വിവാഹം ഉറപ്പിച്ച യുവതിയുടെ വീട്ടിലെത്തി ബലം പ്രയോഗിച്ച് താലികെട്ടാൻ ശ്രമിച്ച യുവാവ് ശ്രമം പരാജയപ്പെട്ടതോടെ ജീവനൊടുക്കാൻ ശ്രമിച്ചു. ചെന്നൈയിൽ 26 വയസുള്ള അരുൺ എന്ന യുവാവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. അരുണിനു യുവതിയെ ഇഷ്ടമായിരുന്നു. എന്നാൽ യുവതി വീട്ടുകാരുടെ തീരുമാന പ്രകാരം മറ്റൊരു വിവാഹത്തിനു തയാറെടുക്കുകയായിരുന്നു.
യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന് അറിഞ്ഞ അരുൺ മൂത്ത സഹോദരനെയും കൂട്ടി യുവതിയുടെ വീട്ടിലെത്തി. യുവതിയെ തനിക്ക് കെട്ടിച്ചു തരണമെന്ന് ഇയാൾ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ ഇത് സമ്മതിച്ചില്ല. ഇതോടെ അരുൺ കൈയിൽ കരുതിയ താലി യുവതിയുടെ കഴുത്തിൽ കെട്ടാൻ ശ്രമം നടത്തുകയായിരുന്നു.
ബലം പ്രയോഗിച്ച് താലി കെട്ടാൻ ശ്രമിച്ച യുവാവിനെയും സഹോദരനെയും വീട്ടുകാർ പുറത്താക്കി. തുടർന്ന് യുവതിയുടെ വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയതോടെയാണ് അരുൺ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ മൂത്ത സഹോദരൻ സൂര്യയെ പൊലീസ് അറസ്റ്റ് ചെയ്‌തു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള അരുണിനെ ചികിത്സയ്ക്ക് ശേഷം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം. ദിവസങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് ഹൈക്കോടതി മുൻ കൂർ ജാമ്യം അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യ ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വിധിക്കെതിരെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. കർശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ ദിലീപ് ചോദ്യം ചെയ്യല്ലുമായി സഹകരിക്കുന്നില്ല എങ്കിൽ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതിയുടെ വിധിയിൽ പറയുന്നു. അന്വേഷണസംഘവുമായി ദിലീപും കൂടെയുള്ളവരും പരമാവധി സഹകരിക്കുന്നുണ്ടെന്ന അഭിഭാഷകൻ രാമൻ പിള്ളയുടെ വാദം കോടതി മുഖവിലയ്ക്ക് എടുത്തതോടെയാണ് ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങിയത്.
ദിവസങ്ങളോളം ദിലീപും ഒപ്പമുള്ളവരും ചോദ്യം ചെയ്യല്ലിന് ഹാജരായതും ഇവരുടെ കൈവശമുള്ള ഫോണുകൾ കോടതിയിൽ ഹാജരാക്കിയതും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ രാമൻപിള്ള ആധാരമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതല്‍ വീടിന് സമീപത്തുണ്ടായിരുന്നു. ദിലീപിന്‍റെ പദ്മസരോവരം വീടിന് സമീപത്തായി നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.
ജാമ്യഹര്‍ജി തള്ളിയാല്‍ വീട്ടില്‍ ദിലീപുണ്ടോയെന്ന് അന്വേഷിച്ച് കയറാനായിരുന്നു പൊലീസ് നീക്കം. ദിലീപിന്‍റെ വീടായ പദ്മസരോവരത്തില്‍ നിന്ന് രാവിലെ ജോലിക്കാര്‍ പോയിരുന്നു. വീട്ടില്‍ ആരുമില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നിരുന്നു. എന്നാൽ കോടതി വിധി വന്നതോടെ രണ്ടിടത്ത് നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിൻവലിഞ്ഞു.
Post A Comment: