ഇടുക്കി: ഉപ്പുതറ ടൗണിൽ ആറ് മീറ്റർ വീതിയിൽ റോഡ് ടാർ ചെയ്യാൻ ധാരണ. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജെ. ജെയിംസിന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് റോഡ് നിർമാണത്തിലെ അനശ്ചിതത്വം നീങ്ങിയത്. വാഗമൺ- പരപ്പ് റോഡ് നിർമാണത്തിന്‍റെ ഭാഗമായി വാഗമണ്ണിൽ നിന്നും ഉപ്പുതറ വരെ ടാറിങ് ജോലികൾ ഏകദേശം പൂർത്തിയായിരുന്നു. ഉപ്പുതറ ടൗൺ ഭാഗത്ത് വീതി കൂട്ടി ടാർ ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം ഉടലെടുത്തതോടെ ടാറിങ് നിർത്തിവച്ചിരിക്കുകയായിരുന്നു.
അതേസമയം ടൗൺ ഭാഗത്ത് റോഡ് തകർന്നു കിടക്കുന്നതിനാൽ വാഹനങ്ങൾക്കും കാൽനട യാത്രികർക്കും കടന്നു പോകുന്നതിനു വലിയ പ്രയാസമാണ് അനുഭവപ്പെടുന്നത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതിനു പിന്നാലെയാണ് പ്രശ്‌ന പരിഹാരത്തിനായി സർവകക്ഷി യോഗം ചേർന്നത്. തർക്കം നിലനിൽക്കുന്ന പ്രദേശത്ത് ആളുകളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ടാറിങ് നടത്തുവാനും ടൗണിൽ ആറ് മീറ്റർ വീതിയിൽ റോഡ് ടാറ് ചെയ്യുവാനും സർവകക്ഷി യോഗം തീരുമാനിച്ചു. ഒപ്പം റോഡിന്‍റെ വശങ്ങളിൽ ഐറിഷ് ഓട നിർമാണത്തിനും ധാരണയുണ്ടായി.
വ്യപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നിവരും വീതി കൂട്ടി റോഡ് ടാർ ചെയ്യുന്നതിനു പിന്തുണ നൽകി. റോഡ് വീതി കൂട്ടലുമായി ബന്ധപ്പെട്ട് പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങൾക്ക് നേരത്തെ തന്നെ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നതാണ്. തുടർ നടപടികളുടെ ഭാഗമായി ബുധനാഴ്ച പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഇത് അളന്ന് മാർക്ക് ചെയ്യും. തുടർന്ന് ഞായറാഴ്ചക്കുള്ളിൽ പൊളിച്ചു നീക്കേണ്ടവ പൊളിച്ച് നീക്കാനും തീരുമാനമായി. ഈ മാസം തന്നെ ടാറിങ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം. ദിവസങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് ഹൈക്കോടതി മുൻ കൂർ ജാമ്യം അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യ ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വിധിക്കെതിരെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. കർശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ ദിലീപ് ചോദ്യം ചെയ്യല്ലുമായി സഹകരിക്കുന്നില്ല എങ്കിൽ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതിയുടെ വിധിയിൽ പറയുന്നു. അന്വേഷണസംഘവുമായി ദിലീപും കൂടെയുള്ളവരും പരമാവധി സഹകരിക്കുന്നുണ്ടെന്ന അഭിഭാഷകൻ രാമൻ പിള്ളയുടെ വാദം കോടതി മുഖവിലയ്ക്ക് എടുത്തതോടെയാണ് ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങിയത്.
ദിവസങ്ങളോളം ദിലീപും ഒപ്പമുള്ളവരും ചോദ്യം ചെയ്യല്ലിന് ഹാജരായതും ഇവരുടെ കൈവശമുള്ള ഫോണുകൾ കോടതിയിൽ ഹാജരാക്കിയതും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ രാമൻപിള്ള ആധാരമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതല്‍ വീടിന് സമീപത്തുണ്ടായിരുന്നു. ദിലീപിന്‍റെ പദ്മസരോവരം വീടിന് സമീപത്തായി നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.
ജാമ്യഹര്‍ജി തള്ളിയാല്‍ വീട്ടില്‍ ദിലീപുണ്ടോയെന്ന് അന്വേഷിച്ച് കയറാനായിരുന്നു പൊലീസ് നീക്കം. ദിലീപിന്‍റെ വീടായ പദ്മസരോവരത്തില്‍ നിന്ന് രാവിലെ ജോലിക്കാര്‍ പോയിരുന്നു. വീട്ടില്‍ ആരുമില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നിരുന്നു. എന്നാൽ കോടതി വിധി വന്നതോടെ രണ്ടിടത്ത് നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിൻവലിഞ്ഞു.
Post A Comment: