ഇടുക്കി: മാർക്കറ്റിൽ നിന്നും മത്സ്യം വാങ്ങി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റതായി ആക്ഷേപം. ഇടുക്കി തൂക്കുപാലത്തെ മീൻ കടകളിൽ നിന്നും കഴിഞ്ഞ ദിവസം പച്ചമീൻ വാങ്ങി കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായത്. ഈ മീൻ കഴിച്ച പൂച്ചകൾ ചത്തതായും പരാതി ഉയർന്നിട്ടുണ്ട്. അയല അടക്കമുള്ള മീനുകൾ കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്‌നം ഉണ്ടായത്. സംഭവത്തിൽ മീൻ കടകളിൽ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കെ.പി. കോളനി പി.എച്ച്.സി. മെഡിക്കൽ ഓഫീസർ നെടുങ്കണ്ടം ഫുഡ് ആൻഡ് സേഫ്ടി ഓഫീസർക്ക് കത്തി നൽകി.
കഴിഞ്ഞ ദിവസം തൂക്കുപാലത്തെ മീൻ കടകളിൽ നിന്നു വാങ്ങിയ മത്സ്യം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പാകം ചെയ്ത മത്സ്യം കഴിച്ച നിരവധി കുട്ടികൾ വയറുവേദനയായി സമീപത്തെ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. അയല മീൻ കഴിച്ചവർക്കാണ് കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ഇതിനിടെയാണ് പച്ചമീനിന്‍റെ അവശിഷ്ടങ്ങൾ ഭക്ഷിച്ച പൂച്ചകൾ കൂട്ടത്തോടെ ചത്തത്. ഇതോടെ തൂക്കുപാലം സ്വദേശി സന്തോഷ് കുമാർ എന്നയാൾ പരാതിയുമായി കെ.പി.കോളനി പി.എച്ച്.സി.മെഡിക്കൽ ഓഫീസറെ സമീപിക്കുകയായിരുന്നു.
മത്സ്യം കേടുകൂടാതിരിക്കുന്നതിനായി ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ വ്യാപാരികൾ ചേർക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് മെഡിക്കൽ ഓഫീസർ കത്തിൽ ആവശ്യപ്പെട്ടരിക്കുന്നത്. മെഡിക്കൽ ഓഫീസറുടെ കത്ത് ലഭിച്ചതായി ഉടുമ്പൻചോല ഫുഡ് ആൻഡ് സേഫ്ടി ഓഫീസർ അറിയിച്ചു. ഫിഷറീസ് ഓഫീസറുമായി ചേർന്ന് അടുത്ത ദിവസം മേഖലയിലെ കടകളിൽ പരിശോധന നടത്തുമെന്നും ഫുഡ് ആൻഡ് സേഫ്ടി ഓഫീസർ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
വിഷക്കൂൺ കഴിച്ച് 13 പേർ മരിച്ചു
ദിസ്‌പൂർ: ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ തൊഴിലാളി സ്ത്രീകൾ പറിച്ചെടുത്ത വിഷക്കൂൺ കഴിച്ച് 13 പേർ മരിച്ചു. അസമിലാണ് സംഭവം നടന്നിരിക്കുന്നത്. സ്ത്രീകളും ആറ് വയസുള്ള കുട്ടിയും അടക്കമുള്ളവരാണ് മരിച്ചത്. 35 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തോട്ടം തൊഴിലാളി കുടുംബത്തിൽ നിന്നുള്ളവരാണ് ഇവരെല്ലാവരും.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് തൊഴിലാളി കുടുംബങ്ങളിലെ അംഗങ്ങൾ ചികിത്സ തേടി ആശുപത്രിയിലെത്തിയത്.
ഏപ്രിൽ ആറിനാണ് സംഭവം നടന്നതെന്നാണ് വിവരം. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് തൊഴിലാളി സ്ത്രീകൾ കൂൺ ശേഖരിച്ചത്. തുടർന്ന് പാകം ചെയ്‌ത് കുട്ടികൾ അടക്കമുള്ളവർക്ക് നൽകുകയായിരുന്നു. കൂൺ കഴിച്ചതിനു പിന്നാലെ വയറിളക്കം, ശർദി തുടങ്ങിയ അസ്വസ്ഥത തോന്നിയതോടെയാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Post A Comment: