ജക്കാർത്ത: പ്രായപൂർത്തിയാകാത്ത 13 വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ പ്രിൻസിപ്പലിനു വധ ശിക്ഷ. ഇന്തോനേഷ്യയിലാണ് സംഭവം നടന്നിരിക്കുന്നത്. ഹെറി വിരാവൻ എന്ന 36 കാരനാണ് കോടതി വധശിക്ഷ വിധിച്ചത്. കീഴ്കോടതി വിധിച്ച ജീവപര്യന്തം തടവിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി അംഗീകരിച്ചാണ് മേൽക്കോടതി വധശിക്ഷ വിധിച്ചത്.
ഇയാളെ രാസ ഷണ്ഡീകരണത്തിനു വിധേയനാക്കണമെന്നും വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ മേൽക്കോടതിയെ സമീപിച്ചത്. ഇന്തൊനേഷ്യയെ ഒന്നാകെ നടുക്കിയ സംഭവത്തിലാണ് ഇപ്പോൾ ശിക്ഷാ വിധി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ക്രൂരമായ സംഭവങ്ങൾ പുറത്തു വന്നത്. അധ്യാപകൻ പീഡിപ്പിച്ചെന്നും ഗർഭിണിയാണെന്നും ചൂണ്ടിക്കാട്ടി ഒരു വിദ്യാർഥിനിയാണ് പൊലീസിനെ സമീപിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 13 ഓളം കുട്ടികൾ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. 2016 മുതൽ 2021 വരെയുള്ള കാലയളവിലാണ് ഇയാൾ തന്‍റെ സ്‌കൂളിൽ പഠിച്ചിരുന്ന വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്‌തത്. 12നും 16നും ഇടയിൽ പ്രായമുള്ളവരായിരുന്നു പെൺകുട്ടികൾ. ഇതിൽ എട്ട് പെൺകുട്ടികൾ ഗർഭിണികളായി. ചില പെൺകുട്ടികൾക്ക് പീഡനത്തിനിടെ പരുക്കേറ്റിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
അതേസമയം പീഡനത്തിനിരയായ പെൺകുട്ടികൾക്ക് പിറന്ന കുട്ടികളുടെ പിതാവെന്ന നിലയിൽ ഇവരുടെ സംരക്ഷണത്തിനായി തന്‍റെ സാനിധ്യം ആവശ്യമാണെന്നും കടുത്ത ശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്നും ഹെരി വിരാവൻ കീഴ്കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാൽ വിദ്യാർഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകുള്ള ശിക്ഷ ജീവപര്യന്തത്തിൽ ഒതുക്കിയത് ഇന്തോനേഷ്യയിൽ കടുത്ത പ്രതിഷേധത്തിനു കാരണമാകുകയായിരുന്നു.
ശിശുക്ഷേമ വകുപ്പ് മന്ത്രി അടക്കം പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന പരസ്യ ആവശ്യവുമായി രംഗത്തെത്തുകയും ചെയ്‌തു. അതേസമയം കഴിഞ്ഞ വർഷം മാത്രം 14 സമാനമായ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ദരിദ്രമായ പശ്ചാത്തലത്തിൽ നിന്നും ബോർഡിങ് സ്‌കൂളുകളിൽ പഠിക്കാനെത്തുന്ന വിദ്യാർഥിനികളാണ് പീഡിപ്പിക്കപ്പെടുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
എട്ട് വയസുകാരനെ 13 കാരൻ കല്ലിനിടിച്ച് കൊന്നു
ന്യൂഡെൽഹി: 13 വയസുകാരൻ എട്ട് വയസുകാരനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. കല്ലുകൊണ്ട് ഇടിച്ചാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ നടന്ന അടിപിടിക്കിടെയായിരുന്നു കൊലപാതകം. ഡെൽഹിയിലെ രോഹിണിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ദിവസങ്ങൾ മുമ്പ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായിരുന്നു.
അമ്മയുടെ പണം നഷ്‌ടമായതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവരും തമ്മിലുള്ള അടിപിടിക്ക് കാരണമായത്. പണം നഷ്‌ടപ്പെട്ട സംഭവത്തിൽ എട്ടു വയസുകാരൻ കൂട്ടുകാരനെ കുറ്റപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യം തീർക്കാൻ എട്ട് വയസുകാരനെ തന്ത്രപൂർവം കാട്ടിലേക്ക് വിളിച്ചുകൊണ്ടുപോയ 13 കാരൻ കുട്ടിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച്ച ഉച്ചമുതലാണ് എട്ട് വയസുകാരനെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കൂട്ടുകാരനായ 13 കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തു വരുന്നത്. പ്രതിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. കല്ലുകൊണ്ട് ഇടിച്ചു കൊന്നെന്നും മരണം ഉറപ്പിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നുവെന്നും 13 കാരൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
Post A Comment: