ഇടുക്കി: സത്യസായി ബാബയുടെ അപരനായി പ്രശസ്‌തി നേടിയ യുവാവ് 12 വർഷം പരിപാലിച്ചു വളർത്തിയ മുടി മുറിക്കാനൊരുങ്ങുന്നു. ഇടുക്കി കമ്പംമെട്ട് പുത്തൻപുരയ്ക്കൽ ദേവദാസാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള മുടി ഇപ്പോൾ മുറിച്ചു മാറ്റാനൊരുങ്ങുന്നത്. സായിബാബയോടുള്ള ആരാധനയെ തുടർന്നാണ് ദേവദാസ് മുടി വളർത്താൻ തുടങ്ങിയത്. പുട്ടപർത്തിയിൽ സേവകനായി പ്രവർത്തിച്ചിട്ടുള്ള ദേവദാസ് ആറ് മാസം മാത്രം മുടി വളർത്താനാണ് 12 വർഷം മുമ്പ് ആഗ്രഹിച്ചത്.
എന്നാൽ മുടി വളർന്നതോടെ വീട്ടുകാരിൽനിന്നും സായി ഭക്തരിൽനിന്നും പ്രോത്സാഹനം കിട്ടിയതോടെ കുറച്ച് നാളത്തേക്ക് കൂടി മുടി വളർത്തി അങ്ങനെ 12 വർഷം തുടർച്ചയായി സായി ബാബയെ പോലെ മുടി വളർത്തി. ഫോട്ടോഗ്രാഫറായ ദേവദാസ് ഏത് പരിപാടികൾ പകർത്താൻ പോയാലും അവിടെ താരമാകും സെൽഫിയും മറ്റുമായി ആളുകൾ ചുറ്റും കൂടും.
രാവിലെ കുളി കഴിഞ്ഞു ഒന്നര മണിക്കൂർ മുടി പരിപാലിച്ചെങ്കിൽ മാത്രമേ പുറത്തിറങ്ങാൻ കഴിയുകയുള്ളൂ സ്ഥിരമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് ധരിക്കാൻ കഴിയില്ല ഇപ്പോൾ ഹെൽമെറ്റ് വേട്ടയും നിയമവും കര്ശനമായതോടെ ജീവിതത്തിൽ തന്‍റെ വലിയ ഭാഗമായ മുടി വെട്ടാൻ തീരുമാനം എടുത്തിരിക്കുകയാണ് ദേവദാസ് 12 വർഷത്തെ പരിപാലിച്ചു വളർത്തിയ മുടി വരുന്ന ആഴ്ചയിൽ മുറിക്കുമെന്ന് ദേവദാസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് യുവാവിനു പരുക്ക്
ഇടുക്കി: പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിനു ഗുരുതര പരുക്ക്. നെടുങ്കണ്ടം മുല്ലശേരി ജിൻസ് മാത്യു (23) വിനാണ് അപകടത്തിൽ തുടയെല്ല് ഒടിഞ്ഞു പരുക്കേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാജാക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ഷൂബര്‍ട്ട് ഓടിച്ചിരുന്ന കാറാണ് അപകമുണ്ടാക്കിയത്.
ചൊവ്വാഴ്ച രാത്രി 7.30 ഓടെ നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് മുമ്പില്‍ കുമളി - മൂന്നാര്‍ സംസ്ഥാന പാതയിലാണ് അപകടം നടന്നത്. നെടുങ്കണ്ടത്തെ സ്വകാര്യ കൊറിയര്‍ സ്ഥാപനത്തിലെ സൂപ്പര്‍ വൈസറാണ് ജിന്‍സ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഓഫിസില്‍ നിന്നും ഇറങ്ങിയതായിരുന്നു ഇയാള്‍. സുഹൃത്തായ ജേക്കബും ബൈക്കിലുണ്ടായിരുന്നു. ഏകദേശം 100 മീറ്റര്‍ യാത്രചെയ്തപ്പോഴാണ് തെറ്റായ ദിശയില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ജേക്കബിനും പരുക്കേറ്റിട്ടുണ്ട്.
സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ അശ്രദ്ധമായി വാഹനം ഓടിക്കല്‍, പരുക്കേല്‍പ്പിക്കല്‍, അപകടം വരുത്തല്‍ എന്നി വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Post A Comment: