ഇടുക്കി: പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിനു ഗുരുതര പരുക്ക്. നെടുങ്കണ്ടം മുല്ലശേരി ജിൻസ് മാത്യു (23) വിനാണ് അപകടത്തിൽ തുടയെല്ല് ഒടിഞ്ഞു പരുക്കേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാജാക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ഷൂബര്‍ട്ട് ഓടിച്ചിരുന്ന കാറാണ് അപകമുണ്ടാക്കിയത്.
ചൊവ്വാഴ്ച രാത്രി 7.30 ഓടെ നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് മുമ്പില്‍ കുമളി - മൂന്നാര്‍ സംസ്ഥാന പാതയിലാണ് അപകടം നടന്നത്. നെടുങ്കണ്ടത്തെ സ്വകാര്യ കൊറിയര്‍ സ്ഥാപനത്തിലെ സൂപ്പര്‍ വൈസറാണ് ജിന്‍സ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഓഫിസില്‍ നിന്നും ഇറങ്ങിയതായിരുന്നു ഇയാള്‍. സുഹൃത്തായ ജേക്കബും ബൈക്കിലുണ്ടായിരുന്നു.
ഏകദേശം 100 മീറ്റര്‍ യാത്രചെയ്‌തപ്പോഴാണ് തെറ്റായ ദിശയില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ജേക്കബിനും പരുക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ അശ്രദ്ധമായി വാഹനം ഓടിക്കല്‍, പരുക്കേല്‍പ്പിക്കല്‍, അപകടം വരുത്തല്‍ എന്നി വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
14 കാരിയെ പീഡിപ്പിച്ച 23 കാരൻ അറസ്റ്റിൽ
ഇടുക്കി: സ്‌കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 23 കാരൻ പിടിയിൽ. കട്ടപ്പന കുന്തളം പാറ സ്വദേശി മേട്ടേപറമ്പിൽ അജീഷ് (23) ആണ് വണ്ടൻമേട് പൊലീസിന്‍റെ പിയിലായത്. അണക്കരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന ഇയാൾ പ്രണയം നടിച്ചാണ് 14 വയസുള്ള വിദ്യാർഥിനിയെ വശീകരിച്ചത്. തുടർന്ന് കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
Post A Comment: