കൊല്ലം: മദ്യലഹരിയിൽ ഗൃഹനാഥൻ സ്വന്തം വീടിനു തീയിട്ടു. ഭാര്യയും മക്കളും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കൊല്ലം ശൂരനാടാണ് സംഭവം. തെക്ക് പതാരം സ്വദേശി മുരളിയാണ് വീടിനു തീയിട്ടത്. ഭാര്യയും മൂന്ന് മക്കളും വീട്ടിലുള്ള സമയത്തായിരുന്നു തീയിട്ടത്.
ഇവർ ഓടി പുറത്തേക്കിറങ്ങിയതിനാൽ അപകടത്തിൽ നിന്നും രക്ഷപെട്ടു. മദ്യപാനിയായ മുരളി ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ മുരളിക്കായി ശാസ്താംകോട്ടപൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പതിവുപോലെ മദ്യലഹരിയിൽ ഇന്ന് വീട്ടിലെത്തിയ മുരളി വീട്ടുകാരുമായി വഴക്കുണ്ടാക്കുകയും വീടിന് തീയിടുകയുമായിരുന്നു. ഓല മേഞ്ഞ വീടായിരുന്നു ഇത്. തീ പടരുന്ന സമയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നു. എന്നാൽ പൊലീസും ഫയർഫോഴ്സും എത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഈ സമയം കെഎസ്ഇബി അധികൃതർ പ്രദേശത്തെ വൈദ്യുതി ബന്ധം കൂടി വിഛേദിച്ചതോടെ അപകടം ഒഴിയുകയായിരുന്നു.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
എട്ട് വയസുകാരനെ 13 കാരൻ കല്ലിനിടിച്ച് കൊന്നു
ന്യൂഡെൽഹി: 13 വയസുകാരൻ എട്ട് വയസുകാരനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. കല്ലുകൊണ്ട് ഇടിച്ചാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ നടന്ന അടിപിടിക്കിടെയായിരുന്നു കൊലപാതകം. ഡെൽഹിയിലെ രോഹിണിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ദിവസങ്ങൾ മുമ്പ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായിരുന്നു.
അമ്മയുടെ പണം നഷ്‌ടമായതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവരും തമ്മിലുള്ള അടിപിടിക്ക് കാരണമായത്. പണം നഷ്‌ടപ്പെട്ട സംഭവത്തിൽ എട്ടു വയസുകാരൻ കൂട്ടുകാരനെ കുറ്റപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യം തീർക്കാൻ എട്ട് വയസുകാരനെ തന്ത്രപൂർവം കാട്ടിലേക്ക് വിളിച്ചുകൊണ്ടുപോയ 13 കാരൻ കുട്ടിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച്ച ഉച്ചമുതലാണ് എട്ട് വയസുകാരനെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കൂട്ടുകാരനായ 13 കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തു വരുന്നത്. പ്രതിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. കല്ലുകൊണ്ട് ഇടിച്ചു കൊന്നെന്നും മരണം ഉറപ്പിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നുവെന്നും 13 കാരൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
Post A Comment: