ഇടുക്കി: വീട്ടിൽ നിന്നും രാവിലെ കോളെജിലേക്ക് പോയ വിദ്യാർഥിനിയെ രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പം ലഹരി ഉപയോഗിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 16 വയസുള്ള പെൺകുട്ടിയാണ് രാവിലെ യൂണിഫോം അണിഞ്ഞ് വീട്ടിൽ നിന്നും പുറപ്പെട്ടത്.
എന്നാൽ കോളെജിലേക്ക് പോകാതെ 18 വയസുള്ള രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പം പോയ പെൺകുട്ടി ഇതിൽ ഒരാളുടെ വീട്ടിലെത്തുകയായിരുന്നു. ഇവിടെ വച്ച് മൂവരും ചേർന്ന് ലഹരി വസ്‌തുക്കൾ ഉപയോഗിച്ചു. യൂണിഫോം മാറി മറ്റൊരു വസ്ത്രം ധരിച്ച ശേഷമായിരുന്നു ഇവർ വീട്ടിലേക്ക് പോയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസാണ് കുട്ടിയെയും യുവാക്കളെയും ലഹരി ഉപയോഗിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി വീട്ടിൽ നിന്നും ഇട്ടു കൊണ്ടുവന്ന യൂണിഫോം ബാഗിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഒപ്പമുണ്ടായിരുന്ന യുവാക്കൾ പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌തതായി സംശയിക്കുന്നുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തിയ പൊലീസ് കുട്ടിക്ക് കൗൺസിലിങ്ങ് നൽകിയ ശേഷം അവർക്കൊപ്പം വിട്ടയച്ചു. പ്രതികളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇവർക്ക് ലഹരി വസ്‌തുക്കൾ എവിടെ നിന്നും ലഭിച്ചുവെന്നത് സംബന്ധിച്ചും അന്വേഷണം നടക്കും. ഇവരുടെ ലഹരി കമ്പനിയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
https://t.me/superprimetime
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
തീവ്രവാദ മോഡൽ ആക്രമണം അഴിച്ചുവിട്ട് പോപ്പുലർ ഫ്രണ്ട്
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം. സംസ്ഥാനത്താകെ 51 ബസുകൾക്ക് നേരെ ആക്രമണം നടന്നതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. 25 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായിട്ടാണ് പ്രാഥമിക വിലയിരുത്തൽ. കൃത്യമായ കണക്കെടുപ്പ് നടത്തുമ്പോൾ നഷ്ടം ഇനിയും കൂടും.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന മിന്നൽ ഹർത്താലിൽ നിയമവിരുദ്ധമെന്ന് ഹൈക്കോടി പറഞ്ഞു. ഹർത്താൽ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവര്‍ക്കെതിരെയും നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മിന്നൽ ഹര്‍ത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
ഹര്‍ത്താൽ അനുകൂലികളുടെ ആക്രമണങ്ങളിൽ നിന്നും പൊതു- സ്വകാര്യ സ്വത്ത് സംരക്ഷിക്കാൻ പൊലീസ് നടപടി ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിയമവിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണം. പൊതുമുതൽ, നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കണമെന്നും ഇതിന്‍റെ വിശദാംശങ്ങൾ അറിയിക്കണമെന്നും കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു.
Post A Comment: