വഡോദര: 89 വയസുള്ള ഭർത്താവിനെതിരെ പരാതിയുമായി 87 കാരി. ഗുജറാത്തിലെ വഡോദരയിലാണ് വിചിത്രമായ സംഭവം നടന്നത്. രോഗിയായ തന്നെ ഭർത്താവ് നിരന്തരം ലൈംഗിക ബന്ധത്തിനു നിർബന്ധിക്കുന്നതായും സമ്മതിച്ചില്ലെങ്കിൽ ഉപദ്രവിക്കുന്നെന്നുമാണ് വയോധികയുടെ പരാതി.
ഹെൽപ് ലൈനിലേക്ക് വിളിച്ചാണ് ഇവർ പരാതി പറഞ്ഞത്. ഭർത്താവ് ഹൈപ്പർ സെക്ഷ്വൽ ആണെന്നും സുഖമില്ലാതെ കിടപ്പിലായ തനിക്ക് അദ്ദേഹത്തിന്‍റെ ആവശ്യം നിറവേറ്റാൻ കഴിയുന്നില്ലെന്നും ഇവർ പറയുന്നു.
സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനും അവരെ സഹായിക്കാനും പരിശീലനം ലഭിച്ച ആളുകളുള്ള അഭയത്തിലേക്കാണ് സഹായം ആവശ്യപ്പെട്ട് കോൾ വന്നത്. ദമ്പതിമാര്‍ തമ്മില്‍ ആരോഗ്യകരമായ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് അഭയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍ സുഖമില്ലാതെ ആയതോടെ 87കാരി കിടപ്പിലായി. നിലവില്‍ മകന്‍റെയോ, മരുമകളുടെയോ സഹായം ഇല്ലാതെ കിടക്കയില്‍ നിന്ന് എഴുനേല്‍ക്കാനോ, നടക്കാനോ ഇവര്‍ക്ക് കഴിയുന്നില്ല.
ഭാര്യയുടെ ആരോഗ്യാവസ്ഥ 89കാരന് നന്നായി അറിയാം. എന്നിട്ടും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വയോധികനതെിരെ കുടുംബം പരാതിയുമായെത്തിയത്. ലൈംഗിക ബന്ധത്തിന് 87കാരി വിസമ്മതിച്ചതോടെ ഭര്‍ത്താവ് ബഹളം വയ്ക്കുകയും വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുകയുമായിരുന്നു.
ഇക്കാര്യം ആവശ്യപ്പെട്ടാണ് ഇയാള്‍ ബഹളം വയ്ക്കുന്നതെന്ന് അയല്‍വക്കക്കാര്‍ക്കും അറിയാം. ഇയാളുടെ പ്രകടനങ്ങള്‍ കണ്ട് മടുത്താണ് കുടുംബം അഭയത്തിലേക്ക് വിളിച്ച് സഹായം ആവശ്യപ്പെട്ടത്. അഭയം ഹെല്‍പ് ലൈനിലെ ഒരുസംഘം ആളുകള്‍ വീട്ടിലെത്തുകയും വയോധികന് കൗണ്‍സലിങ് നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു.
തന്‍റെ ആവശ്യങ്ങള്‍ നിയന്ത്രിക്കാനും യോഗ ചെയ്യാനും ഇവര്‍ നിര്‍ദേശിച്ചു. സീനിയര്‍ സിറ്റിസണ്‍ ക്ലബില്‍ ചേരാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഇതിനുപുറമെ ഒരു സെക്‌സോളജിസ്റ്റിനെ കണ്ട് ചികിത്സ തേടാനും കുടുംബത്തോട് ആവശ്യപ്പെട്ടു. അമിത ലൈംഗികാസക്തി പ്രകടിപ്പിക്കുന്ന ഹൈപ്പര്‍ സെക്ഷ്വല്‍ എന്ന അവസ്ഥയാണ് ഈ വയോധികന് എന്നാണ് നിഗമനം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
താലി തട്ടിപ്പറിച്ച് കാമുകൻ; വിവാഹ വേദിയിൽ കൂട്ടത്തല്ല്
ചെന്നൈ: കാമുകിയുടെ വിവാഹ വേദിയിലെത്തിയ കാമുകൻ താലിയുമായി ഓടി. പിന്നാലെ മണ്ഡപത്തിൽ കൂട്ടത്തല്ല്. തമിഴ്‌നാട്ടിലെ തൊണ്ടിയാര്‍പേട്ട് നേതാജിനഗര്‍ കല്യാണ മണ്ഡപത്തിലാണ് വിചിത്രമായ സംഭവങ്ങൾ നടന്നത്. ഒടുക്കം കല്യാണം മുടങ്ങുകയും ചെയ്‌തു.
24 വയസുള്ള യുവാവും 20 കാരിയായ യുവതിയും തമ്മിൽ രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർക്കുകയും യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുകയുമായിരുന്നു. എഞ്ചിനീയറായ 21 കാരനുമായിട്ടാണ് വിവാഹം ഉറപ്പിച്ചത്.
തുടർന്ന് വിവാഹ ദിവസം തന്നെ വിളിച്ചിറക്കിക്കൊണ്ട് പോകണമെന്ന് യുവതി കാമുകനെ അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹ ദിവസം കാമുകൻ വേദിയിലെത്തി. താലികെട്ടിനുള്ള മുഹൂര്‍ത്ത സമയം വരെ വിവാഹമണ്ഡപത്തിന് അടുത്ത് തന്നെ കാമുകന്‍ നില്‍ക്കുന്നുണ്ടായിരുന്നു. മുഹൂര്‍ത്ത സമയം ആയപ്പോള്‍ പൂജാരി താലി വരന് കൈമാറുന്ന സമയത്ത് കാമുകനായ യുവാവ് ഇത് തട്ടിയെടുത്ത് ഓടുകയായിരുന്നു.
പിന്നീട് ഇയാള്‍ യുവതിയുടെ കഴുത്തില്‍ താലി കെട്ടാനും ശ്രമം നടത്തി. ഈ സമയം വധുവിന്‍റെ ബന്ധുക്കള്‍ ഇയാളെ മര്‍ദിക്കാനും തുടങ്ങി. ഇതോടെ വരന്‍റെ ബന്ധുക്കളും പ്രശ്‌നമുണ്ടാക്കി. പിന്നീട് കൂട്ടത്തല്ലിലേക്ക് കാര്യങ്ങള്‍ എത്തി. ഈ സമയം പൊലീസ് എത്തിയതോടെ പ്രശ്‌നം തണുത്തു. ഒടുവില്‍ വിവാഹം വേണ്ടെന്ന് വച്ച് വരനും ബന്ധുക്കളും മടങ്ങി. ആരും പരാതി നല്‍കാത്തതോടെ പൊലീസ് വിഷയത്തില്‍ കേസെടുത്തിട്ടില്ല.
Post A Comment: