ലക്‌നൗ: അധ്യാപകനെയും വിദ്യാർഥിനിയെയും വനത്തിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 17 കാരിയും 40 വയസുള്ള അധ്യാപകനുമാണ് മരിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ ഷഹാരൺപൂർ ജില്ലയിലാണ് സംഭവം നടന്നത്. പെൺകുട്ടിയുമായി അധ്യാപകൻ ഏറെ നാളായി പ്രണയത്തിലായിരുന്നു. സെപ്റ്റംബർ മൂന്ന് മുതൽ ഇരുവരെയും കാണാതായി. അധ്യാപകൻ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനെ സമീപിച്ചിരുന്നു. തുടർന്ന് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെ പ്രദേശത്ത് നിന്നും ദുർഗന്ധം വമിച്ചതോടെ ആളുകൾ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മൃതദേഹങ്ങൾക്ക് 10 ദിവസത്തെ പഴക്കം കണക്കാക്കുന്നുണ്ട്. പ്രദേശത്ത് നിന്നും ഒരു ബൈക്കും കണ്ടെടുത്തു. എന്നാൽ ആത്മഹത്യാ കുറിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയതായും പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
മകൻ അമ്മയെ തീ കൊളുത്തി
തൃശൂർ: മദ്യം വാങ്ങാൻ പണം നൽകാതിരുന്നതിനെ തുടർന്ന് മകൻ അമ്മയെ തീ കൊളുത്തി. 75 വയസുള്ള ചമ്മണ്ണൂർ സ്വദേശിനി ശ്രീമതിയാണ് ഗുരുതര പരുക്കുകളോടെ ചികിത്സയിലുള്ളത്.
ഇവരുടെ മകൻ മനോജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശ്രീമതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. മദ്യത്തിനു പണം ചോദിച്ചെങ്കിലും നൽകാൻ ശ്രീമതി തയാറായില്ല.
ഇതോടെ മനോജ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മനോജ് മദ്യത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മാനസിക രോഗത്തിനു ചികിത്സ തേടുന്നുണ്ട്.
Post A Comment: