കോഴിക്കോട്: സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവ നടിമാരുടെ സ്വകാര്യ ഭാഗത്ത് കടന്നു പിടിച്ച സംഭവത്തിൽ അക്രമികളെ കണ്ടെത്താൻ പൊലീസ്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ അക്രമികളെ സംബന്ധിച്ച വിവരം ലഭിച്ചതായിട്ടാണ് വിവരം. സംഭവം വിവാദമായതോടെ പൊലീസ് സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
നടിമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും സംഭവത്തിൽ കേസെടുക്കുക. കോഴിക്കോട്ടെ സ്വകാര്യ മാളിലായിരുന്നു സംഭവം. പുതിയ സിനിമയുടെ പ്രമോഷനായി മാളിലെത്തിയ രണ്ട് യുവ നടിമാർക്കാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. കൂട്ടത്തിൽ ഒരു നടി സോഷ്യൽ മീഡിയയിൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. രണ്ടാമത്തെ നടി കൂട്ടുകാരിയുടെ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്‌തു.
ഇതോടെ സൈബർ ലോകത്ത് അക്രമികൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സംഭവം നടന്ന മാളിലെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധിച്ചു.
കോഴിക്കോട് നിന്നും നടിമാരില്‍ ഒരാള്‍ കൊച്ചിയിലേക്ക് മടങ്ങി പോയപ്പോള്‍ മറ്റൊരാള്‍ കണ്ണൂരിലേക്കാണ് പോയത്. രണ്ട് നടിമാരേയും നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്താന്‍ വനിതാ പൊലീസ് സംഘം പോയിട്ടുണ്ട്. മാളിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ കണ്ടെത്താനുളള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. മോശം അനുഭവത്തെ തുടര്‍ന്ന് ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇതും പരിശോധിക്കുന്നുണ്ട്. ഷോപ്പിങ് മാളിലെ ജീവനക്കാരില്‍ നിന്നുള്‍പ്പെടെ പൊലീസ് പ്രാഥമിക വിവര ശേഖരണം നടത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
ആൾക്കൂട്ടത്തിനിടെ യുവ നടിമാരെ കടന്നു പിടിച്ചു
കോഴിക്കോട്: സ്വകാര്യ മാളിൽ സിനിമയുടെ പ്രമോഷനെത്തിയ യുവ നടിമാരെ കടന്ന് പിടിച്ച് ആരാധകർ. രണ്ട് യുവ നടിമാർക്ക് നേരെയാണ് ആൾകൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായിട്ടാണ് നടിമാർ മാളിലെത്തിയത്.
പിന്നീട് നടിമാരിൽ ഒരാൾ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പുറം ലോകം സംഭവം അറിഞ്ഞത്. മാളിലെ പ്രമോഷന്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കും നേരെ ലൈംഗീക അതിക്രമം നടന്നുവെന്നാണ് യുവനടി സാമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. അപ്രതീക്ഷിതമായ അതിക്രമത്തില്‍ അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാന്‍ പോലും സാധിച്ചില്ലും ഇപ്പോഴും ആ മാനസികാഘാതത്തില്‍ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി പറയുന്നു.
കോഴിക്കോട് പാലാഴിയിലെ സ്വകാര്യ മാളില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത് എന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസമായി പുതിയ ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടീനടന്‍മാര്‍ അടങ്ങിയ സംഘം കേരളത്തിലെ വിവിധ മാളുകളിലും കോളെജുകളിലും സന്ദര്‍ശനം നടത്തി വരികയായിരുന്നു.
സംഭവത്തില്‍ ഇതേവരെ നടിയില്‍ നിന്നോ സിനിയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും അവര്‍ അറിയിച്ചു.
നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ
ഇന്ന് എന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളില്‍ വച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാന്‍ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍?
പ്രമോഷന്‍റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്‍റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി. ആ മരവിപ്പില്‍ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്.... തീര്‍ന്നോ നിന്‍റെയൊക്കെ അസുഖം...
Post A Comment: