ഇടുക്കി: കട്ടപ്പനയിൽ രോഗിയായ സ്ത്രീയോട് ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ അപമര്യാദയായി പെരുമാറിയ ജീവനക്കാരൻ അറസ്റ്റിൽ. കോതമംഗലം പുതുപ്പാടി സ്വദേശി പുനച്ചിൽ പൗലോസ് (38) ആണ് അറസ്റ്റിലായത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റൻഡറാണ് ഇയാൾ.
കൈക്ക് പൊട്ടലേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. വീട്ടമ്മയ്ക്ക് ഡോക്‌ടർ ശസ്ത്രക്രിയ നിർദേശിച്ചിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്കായി വീട്ടമ്മയെ ഓപ്പറേഷൻ തീയേറ്ററിൽ എത്തിച്ചു. ഈ സമയം മറ്റു ജീവനക്കാർ പുറത്തേക്ക് പോയ സമയത്താണ് ഇയാൾ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയത്.
പിന്നീട് വീട്ടമ്മ കട്ടപ്പന പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കട്ടപ്പന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾ മറ്റു സ്ത്രീകളോടും സമാനമായി പെരുമാറിയതായി സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
ഹോസ്റ്റലിൽ ഒളിക്യാമറ; ബിഎഡ് വിദ്യാർഥിനി അറസ്റ്റിൽ
ചെന്നൈ: കുളിമുറി ദൃശ്യമടക്കം വനിതാ ഹോസ്റ്റലിലെ സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി കാമുകനു വാട്‌സാപ് ചെയ്‌ത് ബിഎഡ് വിദ്യാർഥിനി. തമിഴ്‌നാട് മധുരയിലെ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. സംഭവത്തിൽ മധുരയിൽ സ്വകാര്യ കോളെജിലെ ബിഎഡ് വിദ്യാർഥിനിയും കാമുകനായ ഡോ. ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. വാട്‌സാപ് വഴിയാണ് വിദ്യാർഥിനി സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ കാമുകനു പങ്കുവച്ചത്.
കഴിഞ്ഞ മാർച്ച് മുതൽ വിദ്യാർഥിനി ഇതേ ഹോസ്റ്റലിലാണ് താമസിക്കുന്നത്. എത്രകാലമായി ദൃശ്യങ്ങൾ പകർത്തുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. വിദ്യാർഥിനിയുടെ ഫോണിൽ തന്‍റെ സ്വകാര്യ ദൃശ്യം കണ്ട സുഹൃത്തിനു സംശയം തോന്നിയതോടെയാണ് സംഭവം പുറത്തു വരുന്നത്. തുടർന്ന് ഹോസ്റ്റൽ വാർഡനെ വിവരം അറിയിക്കുകയും വാർഡൻ പൊലീസിന്‍റെ സഹായം തേടുകയുമായിരുന്നു.
പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനി പതിവായി സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതായി കണ്ടെത്തിയത്. ഹോസ്റ്റലിലെ സഹവാസികളുടെ നഗ്ന ദൃശ്യങ്ങൾ, കുളിമുറി ദൃശ്യങ്ങൾ, വസ്ത്രം മാറുന്ന ദൃശ്യങ്ങൾ, ഉറങ്ങുന്ന ദൃശ്യങ്ങൾ എന്നിവയാണ് കാമുകൻ ആഷിഖിന് അയച്ചുകൊടുത്തിരിക്കുന്നത്. വിദ്യാർഥിനി തന്‍റെ നഗ്ന ദൃശ്യങ്ങളും ആഷിഖിന് അയച്ചുകൊടുത്തിരുന്നു.
ആഷിഖ് ആവശ്യപ്പെട്ടതനുസരിച്ചാണ് മറ്റു പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും അയച്ചുകൊടുത്തത്. ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ ഡിലീറ്റ് ചെയ്‌ത നിലയിലാണ്. ഇതിനാൽ തന്നെ ആരുടെയൊക്കെ ദൃശ്യങ്ങൾ പകർത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇരുവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ആഷിഖ് ഈ ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും അയക്കുകയോ, വെബ് സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുകയോ ചെയ്‌തിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
Post A Comment: