ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്തിന്‍റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ. ഇടുക്കി കട്ടപ്പനയിലാണ് സംഭവം നടന്നത്. കട്ടപ്പന വെള്ളയാംകുടി കണിയാംപറമ്പില്‍ ഗോകുല്‍ (21), സുഹൃത്ത് ഇരട്ടയാര്‍ നത്തുകല്ല് തെങ്ങുംമൂട്ടില്‍ മെബിന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 26നാണ് പീഡനം നടന്നത്.
ഗോകുലും 17 വയസുള്ള പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം വയറുവേദയാണെന്ന് പറഞ്ഞ പെൺകുട്ടിയെ ഗോകുൽ ആശുപത്രിയിൽ കാണിക്കാൻ കൊണ്ടുപോയിരുന്നു. തുടർന്ന് തന്ത്രപൂർവം സുഹൃത്ത് മെബിന്‍റെ വീട്ടിൽ എത്തിച്ച് പീഡനം നടത്തുകയായിരുന്നു.
പിന്നീട് വിവരം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനെ അറിയിക്കുകയും പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. പീഡനം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്ത പോലീസ് ഗോകുലിനെ ചെറുതോണിയില്‍ നിന്നും മെബിനെ ഇയാളുടെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്.
പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. കട്ടപ്പന എസ്.എച്ച്.ഒ വിശാല്‍ ജോണ്‍സണ്‍, എസ്.ഐ. ഡി. സുരേഷ്, എസ്.സി.പി.ഒ ഷിബു, എ.എസ്.ഐ ഹരി, സി.പി.ഒമാരായ ഷിബു, അനീഷ്, ജോളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
ആൾക്കൂട്ടത്തിനിടെ യുവ നടിമാരെ കടന്നു പിടിച്ചു
കോഴിക്കോട്: സ്വകാര്യ മാളിൽ സിനിമയുടെ പ്രമോഷനെത്തിയ യുവ നടിമാരെ കടന്ന് പിടിച്ച് ആരാധകർ. രണ്ട് യുവ നടിമാർക്ക് നേരെയാണ് ആൾകൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായിട്ടാണ് നടിമാർ മാളിലെത്തിയത്.
പിന്നീട് നടിമാരിൽ ഒരാൾ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പുറം ലോകം സംഭവം അറിഞ്ഞത്. മാളിലെ പ്രമോഷന്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കും നേരെ ലൈംഗീക അതിക്രമം നടന്നുവെന്നാണ് യുവനടി സാമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. അപ്രതീക്ഷിതമായ അതിക്രമത്തില്‍ അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാന്‍ പോലും സാധിച്ചില്ലും ഇപ്പോഴും ആ മാനസികാഘാതത്തില്‍ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി പറയുന്നു.
കോഴിക്കോട് പാലാഴിയിലെ സ്വകാര്യ മാളില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത് എന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസമായി പുതിയ ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടീനടന്‍മാര്‍ അടങ്ങിയ സംഘം കേരളത്തിലെ വിവിധ മാളുകളിലും കോളെജുകളിലും സന്ദര്‍ശനം നടത്തി വരികയായിരുന്നു.
സംഭവത്തില്‍ ഇതേവരെ നടിയില്‍ നിന്നോ സിനിയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും അവര്‍ അറിയിച്ചു.
നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ
ഇന്ന് എന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളില്‍ വച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാന്‍ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍?
പ്രമോഷന്‍റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്‍റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി. ആ മരവിപ്പില്‍ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്.... തീര്‍ന്നോ നിന്‍റെയൊക്കെ അസുഖം...
Post A Comment: