ചെന്നൈ: കല്യാണം കഴിഞ്ഞാലും ഭർത്താവിനെ ക്രിക്കറ്റ് കളിക്കാൻ വിടണമെന്ന കരാറിൽ ഭാര്യയെ കൊണ്ട് ഒപ്പിടിച്ച് സുഹൃത്തുക്കൾ. വിവാഹ വേദിയിൽ വച്ചാണ് വ്യത്യസ്തമായ കരാറിൽ വധുവിനെ കൊണ്ട് സുഹൃത്തുക്കൾ ഒപ്പിടുവിച്ചത്.
തമിഴ്‌നാട്ടിലെ മധുരയിൽ നടന്ന വിവാഹ ചടങ്ങിലാണ് രസകരമായ സംഭവം ഉണ്ടായത്. തേനിയിലെ ഒരു സ്വകാര്യ കോളെജിലെ പ്രൊഫസറായ ഹരിപ്രസാദും അദ്ദേഹത്തിന്‍റെ വധു പൂജയും തമ്മിലുള്ള വിവാഹത്തിനിടെയാണ് രസകരമായ കരാര്‍ ഒപ്പിടല്‍ അരങ്ങേറിയത്. വിവാഹ ചടങ്ങിനിടെ വരന്‍റെ സുഹൃത്തുക്കള്‍ 20 രൂപയുടെ മുദ്രപത്രം കൊണ്ടുവന്ന് കരാറില്‍ ഒപ്പുവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പൂജ എന്ന ഞാന്‍, ഹരിപ്രസാദിനെ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഉസിലൈ സൂപ്പര്‍സ്റ്റാര്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാന്‍ ഇതിനാല്‍ അനുവദിക്കുന്നു. - ഇതായിരുന്നു കരാറിന്‍റെ ഉള്ളടക്കം.
പൂജയുടെ ഭര്‍ത്താവ് ഹരിപ്രസാദ് ഉസിലൈ സൂപ്പര്‍സ്റ്റാര്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനും പ്രധാന കളിക്കാരനുമാണ്. വിവാഹ ശേഷവും ക്രിക്കറ്റ് കളിക്കുന്നതില്‍ ഹരിപ്രസാദിന് തടസമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ ഈ വിചിത്രമായ കരാറുമായി എത്തിയത്. നിറഞ്ഞ ചിരിയോടെയും പൂര്‍ണ സമ്മതത്തോടെയും പൂജ ഈ കരാറില്‍ ഒപ്പിടുകയും ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
വളകോട്ടിൽ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: വളകോട്ടിൽ 10 മാസം മുമ്പ് വിവാഹിതയായ സ്ത്രീ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻവീട്ടിൽ ജോബിഷാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ഹെലിബറിയ സ്വദേശിനി ഷീജ (28)യാണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ഷീജ ആത്മഹത്യ ചെയ്‌തതെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്.
ജോബിഷിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്. പത്ത് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. എട്ട് പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. പണവും ആറ് പവൻ സ്വർണവും ജോബിഷിനു കൈമാറി. ശേഷിക്കുന്ന രണ്ട് പവനെ ചൊല്ലി ഭർത്താവും ഭർത്താവിന്‍റെ വീട്ടുകാരും ഷീജയെ നിരന്തരം ഉപദ്രവിച്ചതായി വീട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പീരുമേട് ഡിവൈ.എസ്.പി കുര്യാക്കോസിന് അന്വേഷണ ചുമതല കൈമാറിയിരുന്നു.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ഷീജയുടെ വീട്ടുകാരുടെ മൊഴിയെടുത്തു. ഷീജ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വീട്ടുകാർ വെളിപ്പെടുത്തി. ഐപിസി 306, 498, 306 A എന്നീ വകുപ്പുകൾ ചേർത്താണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.
Post A Comment: