ഇടുക്കി: ഫ്രൈഡ് റൈസിനൊപ്പം നൽകിയ ചിക്കൻ കറിയിൽ പീസ് കുറഞ്ഞു പോയതിനെ ചൊല്ലി സംഘർഷം. വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കി രാമക്കൽമെട്ടിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന അഞ്ചംഗ സംഘമാണ് ഒന്നര മണിക്കൂറോളം പ്രദേശത്ത് ഭീകാരാന്തരീക്ഷം സൃഷ്‌ടിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിൽ 10 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. രാമക്കൽമെട്ടിലെ സിയോൺ ഹിൽസ് റിസോർട്ടിലേക്ക് വിളിച്ച സംഘം ഭക്ഷണം ഓർഡർ ചെയ്‌തു. തുടർന്ന് രാത്രി 11 ഓടെ റിസോർട്ടിലെത്തിയ അഞ്ചംഗ സംഘം ഭക്ഷണം കഴിച്ച ശേഷം ചിക്കൻ കറിയിൽ പീസ് കുറഞ്ഞു പോയെന്നും കൂടുതൽ ചിക്കൻ വേണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരുമായി വാക്കു തർക്കമായി.
ഇതിനിടെ ഒരാൾ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിച്ചു. ഇതോടെ മറ്റുള്ളവരും അക്രമാസക്തരായി. ടേബിളുകൾ തല്ലിപ്പൊട്ടിക്കുകയും പാത്രങ്ങൾ അടിച്ചുപൊട്ടിക്കുകയും ചെയ്‌തു. ഇതിനിടെ തടയാൻ ശ്രമിച്ച അനുമാത്യു എന്ന ജീവനക്കാരനെയും സംഘം ആക്രമിച്ചു.
ഇയാളുടെ കൈ പിടിച്ചു തിരിക്കുകയും മർദിക്കാൻ പിടിക്കുകയും അസഭ്യം പറയുകയും ചെയ്‌തു. പ്ലേറ്റുകൾ അടിച്ചുപൊട്ടിക്കുന്നതിനിടെ അക്രമി സംഘത്തിലെ ഒരാളുടെ കൈ മുറിഞ്ഞ് ചോര തെറിച്ചു. റിസോർട്ടിൽ ഈ ചോര തളം കെട്ടി കിടക്കുന്ന നിലയിലായിരുന്നു.
സംഭവത്തിൽ റിസോർട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ തങ്ങൾ ഓർഡർ ചെയത ഭക്ഷണമല്ല നൽകിയതെന്നും അതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാവുക മാത്രമാണ് ചെയ്തതെന്നും ടേബിൾ തകർത്തിട്ടില്ലന്നും ആരോപണ വിധേയരായ യുവാക്കൾ പറഞ്ഞു.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
വൈദ്യുതി മുടങ്ങി; വെന്‍റിലേറ്ററിൽ കഴിഞ്ഞ രണ്ട് രോഗികൾ മരിച്ചു
ബെല്ലാരി: വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന രണ്ട് രോഗികൾ മരിച്ചു. ബെല്ലാരി സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. ഏകദേശം നാല് മണിക്കൂർ നേരത്തോളമാണ് ഐസിയുവിലെ വൈദ്യുതി മുടങ്ങിയത്.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന പതിനെട്ടുകാരന്‍ മൗല ഹുസൈന്‍, പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ചേതേമ്മ എന്നിവരാണ് വെന്‍റിലേറ്റര്‍ പ്രവര്‍ത്തന രഹിതമായതോടെ മരണപ്പെട്ടത്.
എന്നാല്‍ ആശുപത്രിയില്‍ ജനറേറ്റര്‍ സൗകര്യം ഒരുക്കിയിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ കര്‍ണാടക ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ബെല്ലാരിയില്‍ പ്രവര്‍ത്തിക്കുന്ന വിംസ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നവര്‍ക്കാണ് വൈദ്യുതി മുടങ്ങിയത് മൂലം ദാരുണാന്ത്യം സംഭവിച്ചത്.
വൈദ്യുതി മുടങ്ങിയതോടെ ആശുപത്രിയിലുണ്ടായിരുന്ന രോഗികളുടെ ബന്ധുക്കള്‍ ആശങ്കയോടെ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഷോര്‍ട്ട് സെര്‍ക്യൂട്ട് ആണെന്നും ശരിയാക്കട്ടെ എന്നുമായിരുന്നു മറുപടി. എന്നാല്‍ ഇരുവരും അതീവഗരുതരാവസ്ഥയിലായിരുന്നുവെന്നും വൈദ്യുതി മുടങ്ങിയതല്ല മരണ കാരണമെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Post A Comment: