ഇടുക്കി: ജോലി കഴിഞ്ഞ് പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. ഇടുക്കി കാമാക്ഷി അമ്പലമേട്ടിലെ ഭദ്രകാളീ ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. വേലൂർ അരുൺ (39), ആനചാരിയിൽ മഹേഷ് (40) എന്നിവരാണ് മരിച്ചത്.
ക്ഷേത്രത്തിലെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുകയായിരുന്നു ഇരുവരും. പതിവുപോലെ നിർമാണത്തിനു ശേഷം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സംഭവ സമയം മഹേഷിന്‍റെ കുട്ടികളും സമീപത്തുണ്ടായിരുന്നു.
20 അടിയോളം താഴ്ച്ചയുള്ള കുളത്തിൽ അരുണാണ് ആദ്യം കാൽവഴുതി വീണത്. ഇത് കണ്ട് മഹേഷ് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. കൂടെയണ്ടായിരുന്ന സുരേന്ദ്രൻ എന്നയാൾ വെള്ളത്തിൽ വീണെങ്കിലും കല്ലിൽപിടിച്ച് കരയ്ക്ക് കയറി.
അപകടം കണ്ടു നിന്ന മഹേഷിന്‍റെ കുട്ടികൾ നിലവിളിച്ചതോടെ നിരവധി പേർ ഓടിക്കൂടിയെങ്കിലും വന്നവർക്ക് നീന്തൽ അറിയാതിരുന്നത് പ്രതിസന്ധിയായി. പിന്നീട് ഇടുക്കി അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു. അഗ്നി രക്ഷാ സേന എത്തും മുമ്പ് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന എറണാകുളം സ്വദേശി കുളത്തിൽ നിന്നും ഇരുവരേയും പുറത്തെടുത്തിരുന്നു.
ഉടൻ തന്നെ തങ്കമണി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരുടെയും മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ശ്രീലക്ഷ്മിയാണ് അരുണിന്‍റെ ഭാര്യ. മക്കൾ: അദ്വൈത്, ശ്രേയസി. മഹേഷിന്‍റെ ഭാര്യ: രാജി. മക്കൾ: യദുകൃഷ്ണൻ, മിഥുൻ കൃഷ്ണ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
ഭക്ഷണം കൊടുക്കുന്നതിനിടെ നടിക്ക് തെരുവുനായയുടെ കടിയേറ്റു
തിരുവനന്തപുരം: തെരുവുനായ്ക്കൾക്ക് വീട്ടിൽ പാകം ചെയ്‌ത ഭക്ഷണം നൽകുന്നതിനിടെ നടിക്ക് കടിയേറ്റു. സീരിയൽ നടി തിരുവനന്തപുരം ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശേരി ഭരതന്നൂര്‍ ശാന്ത (64)യ്ക്കാണ് കടിയേറ്റത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
തെരുവ് നായ്ക്കൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന പതിവ് ശാന്തയ്ക്കുണ്ട്. അത്തരത്തിൽ ഇന്നലെ ഉച്ചയോടെ ഭരതന്നൂർ ജംക്ഷനിൽ കൊണ്ടുവന്ന് ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് സംഭവം നടന്നത്.
വലതു കൈക്ക് പരുക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റി. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭരതന്നൂർ മാർക്കറ്റും ജംക്ഷനും കേന്ദ്രീകരിച്ച് 50ൽ കൂടുതൽ തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ട്.
Post A Comment: