ഇടുക്കി: വണ്ടി ഇടിച്ചതിന്‍റെ കലിപ്പ് തീർക്കാൻ കട്ടപ്പനയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകലും മർദനവും. കട്ടപ്പന കുന്തളംപാര അരവിന്ദിനെയാണ് നാലംഗ സംഘം ഇയാൾ ഓടിച്ചിരുന്ന ജീപ്പ് സഹിതം തട്ടിക്കൊണ്ടുപോയത്. മർദിച്ച് അവശനാക്കിയ ശേഷം ആളു മാറിയെന്ന് ബോധ്യമായതോടെ ഇയാളെ ഉപേക്ഷിച്ചു കടന്ന അക്രമി സംഘത്തെ കട്ടപ്പന പൊലീസ് തന്ത്രപരമായി പിടികൂടി.
കട്ടപ്പന വാഴവര പൂന്തോട്ടത്തിൽ സെൻ പി. ജോസഫ് (35), മുളകരമേട് പള്ളിപ്പടി അരിപ്ലാക്കൽ സാവിയൊ(31), വെള്ളയാംകുടി ജെരുവിളപ്പുരയിടത്തിൽ ജെബിൻ (30), കുന്തളംപാറ കോട്ടപ്പുഴക്കൽ ബിബിൻ (32) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പ്രതികളുടെ വാഹനം ഒരു ജീപ്പുമായി ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. അരവിന്ദ് ജോലി ചെയ്യുന്ന പച്ചക്കറി കടയുടെ ഉടമയുടെ മകന്‍റെ ജീപ്പുമായിട്ടാണ് പ്രതികളുടെ വാഹനം മുട്ടിയത്. ഇതിനെ ചൊല്ലി ഉടമയുടെ മകനും പ്രതികളും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യം തീർക്കാൻ തക്കം പാർത്തിരിക്കുകയായിരുന്നു പ്രതികൾ.
ഇതിനിടെ ഇതേ ജീപ്പുമായി അരവിന്ദും സുഹൃത്തും യാത്ര ചെയ്യവെ പ്രതികൾ ജീപ്പ് വളഞ്ഞു. ഭയന്നുപോയ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇതോടെ അരവിന്ദിനെ മർദിച്ച ശേഷം ഭീഷണിപ്പെടുത്തി ജീപ്പ് അഞ്ചുരുളിയിലേക്ക് ഓടിക്കാൻ പ്രതികൾ ആവശ്യപ്പെടുകയായിരുന്നു.
ഇവിടെ എത്തിച്ച് മർദിച്ച ശേഷമാണ് ആള് മാറിയെന്ന് മനസിലായത്. ഇതോടെ ഇയാളെ വിട്ടയച്ച പ്രതികൾ സ്ഥലം വിട്ടു. പരുക്കേറ്റ അരവിന്ദ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കട്ടപ്പന സി.ഐ. വിശാൽ ജോൺസൺ , എസ്.ഐ. ഡിജു ജോസഫ്, സി.പി.ഒ.മാരായ.സുശീല, രജ്ഞിത്ത്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
വിദ്യാർഥിനിയെ പീഡിപ്പിക്കാൻശ്രമം; 22 കാരൻ അറസ്റ്റിൽ
കൊല്ലം: സോഷ്യൽ മീഡിയ പരിചയം മുതലാക്കി ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ റെയിൽവെ സ്റ്റേഷനിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. മലപ്പുറം വട്ടംകുളം നെല്ലിശേരി കാങ്കേല വളപ്പിൽ നിഹാദിനെ (22)യാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
കിളികൊല്ലൂർ റെയിൽവെ സ്റ്റേഷനു സമീപത്താണ് പീഡന ശ്രമം നടന്നത്. മലപ്പുറം സ്വദേശിയായ യുവാവ് സോഷ്യൽ മീഡിയയിലൂടെയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പരിചയപ്പെട്ടത്. തുടർന്ന് അടുപ്പം പ്രണയത്തിലേക്ക് വഴിമാറി. വിവാഹം കഴിക്കാമെന്ന് ഉറപ്പും കൊടുത്തു.
ഇതോടെയാണ് നേരിൽ കാണാൻ പെൺകുട്ടി സമ്മതം മൂളിയത്. തുടർന്ന് അഞ്ചിന് കൊല്ലത്തെത്തിയ യുവാവ് കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ വിദ്യാർഥിനിയെ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്, ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സ്വാതി, ജയന്‍ സക്കറിയ, എ.എസ്.ഐമാരായ സന്തോഷ്‌കുമാര്‍, സുനില്‍കുമാര്‍, ജിജു, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post A Comment: