ഭോപ്പാൽ: സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നഴ്‌സറി വിദ്യാർഥിനിയായ മൂന്നര വയസുകാരിയെ സ്‌കൂൾ ബസ് ഡ്രൈവർ പീഡനത്തിനിരയാക്കി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് നടുക്കുന്ന സംഭവം നടന്നത്. സ്‌കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി മറ്റൊരു വസ്ത്രം ധരിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് രക്ഷിതാക്കൾ വിവരം ആരാഞ്ഞത്.
കുട്ടിയുടെ ബാഗിൽ മറ്റൊരു വസ്ത്രം ഉണ്ടായിരുന്നു. ഈ വസ്ത്രമായിരുന്നു വീട്ടിലെത്തിയപ്പോൾ കുട്ടി ധരിച്ചിരുന്നത്.രക്ഷിതാക്കൾ ചോദിച്ചപ്പോൾ സ്വകാര്യ ഭാഗത്ത് വേദനയെടുക്കുന്നതായി കുട്ടി പറയുകയായിരുന്നു. ഇതോടെ സംശയം തോന്നിയ വീട്ടുകാർ കുട്ടിയുമായി സ്‌കൂളിലെത്തി. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ബസിലെ വനിതാ ആയ നോക്കി നിൽക്കെയാണ് ഡ്രൈവർ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പീഡന ശേഷം ബാഗിൽ കരുതിയ വസ്ത്രം ധരിച്ച് കുട്ടിയെ വീട്ടിൽ ഇറക്കി വിടുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഡ്രൈവറെയും അറ്റന്‍ഡറെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
മധ്യപ്രദേശിലെ പ്രമുഖ സ്വകാര്യസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്‌കൂള്‍ അധികൃതര്‍ സംഭവം ആദ്യം മൂടിവയ്ക്കാന്‍ ശ്രമം നടത്തിയതായും ആക്ഷേപമുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്‍റിന്‍റെ പങ്ക് പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
താലി തട്ടിപ്പറിച്ച് കാമുകൻ; വിവാഹ വേദിയിൽ കൂട്ടത്തല്ല്
ചെന്നൈ: കാമുകിയുടെ വിവാഹ വേദിയിലെത്തിയ കാമുകൻ താലിയുമായി ഓടി. പിന്നാലെ മണ്ഡപത്തിൽ കൂട്ടത്തല്ല്. തമിഴ്‌നാട്ടിലെ തൊണ്ടിയാര്‍പേട്ട് നേതാജിനഗര്‍ കല്യാണ മണ്ഡപത്തിലാണ് വിചിത്രമായ സംഭവങ്ങൾ നടന്നത്. ഒടുക്കം കല്യാണം മുടങ്ങുകയും ചെയ്‌തു.
24 വയസുള്ള യുവാവും 20 കാരിയായ യുവതിയും തമ്മിൽ രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർക്കുകയും യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുകയുമായിരുന്നു. എഞ്ചിനീയറായ 21 കാരനുമായിട്ടാണ് വിവാഹം ഉറപ്പിച്ചത്.
തുടർന്ന് വിവാഹ ദിവസം തന്നെ വിളിച്ചിറക്കിക്കൊണ്ട് പോകണമെന്ന് യുവതി കാമുകനെ അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹ ദിവസം കാമുകൻ വേദിയിലെത്തി. താലികെട്ടിനുള്ള മുഹൂര്‍ത്ത സമയം വരെ വിവാഹമണ്ഡപത്തിന് അടുത്ത് തന്നെ കാമുകന്‍ നില്‍ക്കുന്നുണ്ടായിരുന്നു. മുഹൂര്‍ത്ത സമയം ആയപ്പോള്‍ പൂജാരി താലി വരന് കൈമാറുന്ന സമയത്ത് കാമുകനായ യുവാവ് ഇത് തട്ടിയെടുത്ത് ഓടുകയായിരുന്നു.
പിന്നീട് ഇയാള്‍ യുവതിയുടെ കഴുത്തില്‍ താലി കെട്ടാനും ശ്രമം നടത്തി. ഈ സമയം വധുവിന്‍റെ ബന്ധുക്കള്‍ ഇയാളെ മര്‍ദിക്കാനും തുടങ്ങി. ഇതോടെ വരന്‍റെ ബന്ധുക്കളും പ്രശ്‌നമുണ്ടാക്കി. പിന്നീട് കൂട്ടത്തല്ലിലേക്ക് കാര്യങ്ങള്‍ എത്തി. ഈ സമയം പൊലീസ് എത്തിയതോടെ പ്രശ്‌നം തണുത്തു. ഒടുവില്‍ വിവാഹം വേണ്ടെന്ന് വച്ച് വരനും ബന്ധുക്കളും മടങ്ങി. ആരും പരാതി നല്‍കാത്തതോടെ പൊലീസ് വിഷയത്തില്‍ കേസെടുത്തിട്ടില്ല.
Post A Comment: