തിരുവനന്തപുരം: കാര്യവട്ടം ടി 20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിനു തകർത്ത് ഇന്ത്യ. അര്‍ഷ്ദീപ് സിങ്, ദീപക് ചാഹർ, ഹര്‍ഷല്‍ പട്ടേൽ, അക്‌സര്‍ പട്ടേൽ, രവിചന്ദ്ര അശ്വിൻ എന്നിവർ ബൗളിങ്ങിൽ തിളങ്ങിയപ്പോള്‍ ബാറ്റിങില്‍ വിസ്മയ ഫോം തുടര്‍ന്ന് സൂര്യകുമാര്‍ യാദവും ഓപ്പണര്‍ കെ.എല്‍ രാഹുലുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ജയത്തോടെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ രാജ്യാന്തര ടി20 വിജയങ്ങള്‍ നേടുന്ന ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡ് നായകന്‍ രോഹിത് ശർമ സ്വന്തമാക്കി.
എം.എസ്. ധോണി 2016ല്‍ നേടിയ 15 വിജയങ്ങളുടെ റെക്കോര്‍ഡാണ് മറികടന്നത്. പരമ്പരയില്‍ ഇനി രണ്ട് മത്സരങ്ങളും പിന്നാലെ ടി20 ലോകകപ്പും വരാനുള്ളതിനാല്‍ രോഹിത് ശർമയ്ക്ക് ധോണിയെ റെക്കോര്‍ഡ് ബുക്കില്‍ ബഹുദൂരം പിന്തള്ളാനായേക്കും.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയുടെ 106 റണ്‍സ് 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. നായകന്‍ രോഹിത് ശർമ രണ്ട് പന്തില്‍ പൂജ്യത്തിനും വിരാട് കോലി ഒൻപത് പന്തില്‍ മൂന്നിനും മടങ്ങിയെങ്കിലും സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ടാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
സൂര്യ 33 പന്തില്‍ 5 ഫോറും 3 സിക്സും സഹിതം പുറത്താകാതെ 50 റണ്‍സെടുത്തു. പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച കെ എല്‍ രാഹുല്‍ 56 പന്തില്‍ 2 ഫോറും 4 സിക്സും സഹിതം പുറത്താകാതെ 51ഉം നേടി. ഷംസിയെ സിക്സര്‍ പറത്തി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു രാഹുല്‍.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
ആൾക്കൂട്ടത്തിനിടെ യുവ നടിമാരെ കടന്നു പിടിച്ചു
കോഴിക്കോട്: സ്വകാര്യ മാളിൽ സിനിമയുടെ പ്രമോഷനെത്തിയ യുവ നടിമാരെ കടന്ന് പിടിച്ച് ആരാധകർ. രണ്ട് യുവ നടിമാർക്ക് നേരെയാണ് ആൾകൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായിട്ടാണ് നടിമാർ മാളിലെത്തിയത്.
പിന്നീട് നടിമാരിൽ ഒരാൾ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് പുറം ലോകം സംഭവം അറിഞ്ഞത്. മാളിലെ പ്രമോഷന്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കും നേരെ ലൈംഗീക അതിക്രമം നടന്നുവെന്നാണ് യുവനടി സാമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. അപ്രതീക്ഷിതമായ അതിക്രമത്തില്‍ അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാന്‍ പോലും സാധിച്ചില്ലും ഇപ്പോഴും ആ മാനസികാഘാതത്തില്‍ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി പറയുന്നു.
കോഴിക്കോട് പാലാഴിയിലെ സ്വകാര്യ മാളില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത് എന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസമായി പുതിയ ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടീനടന്‍മാര്‍ അടങ്ങിയ സംഘം കേരളത്തിലെ വിവിധ മാളുകളിലും കോളെജുകളിലും സന്ദര്‍ശനം നടത്തി വരികയായിരുന്നു.
സംഭവത്തില്‍ ഇതേവരെ നടിയില്‍ നിന്നോ സിനിയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും അവര്‍ അറിയിച്ചു.
നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ
ഇന്ന് എന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളില്‍ വച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാന്‍ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍?
പ്രമോഷന്‍റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്‍റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി. ആ മരവിപ്പില്‍ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്.... തീര്‍ന്നോ നിന്‍റെയൊക്കെ അസുഖം...
Post A Comment: