ഇടുക്കി: മാസങ്ങളായി വണ്ടിപ്പെരിയാർ മേഖലയിൽ ഭീതിപരത്തിയ പുലി കുടുങ്ങി. വണ്ടിപ്പെരിയാർ 40 പുതുവൽ ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. എട്ട് മാസമായി പ്രദേശത്ത് ഭീതി പരത്തിയ പുലിയാണ് ഒടുക്കം കൂട്ടിൽ കുടുങ്ങിയത്.
ദിവസങ്ങള്‍ മുമ്പ് പ്രദേശവാസികളുടെ രണ്ട് ആടുകളെ പുലി പിടികൂടിയിരുന്നു. ഇതോടെ പുലിയെ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ സംഘടിക്കുകയും പ്രതിഷേധം ഉയർത്തുകയും ചെയ്‌തു.
തുടര്‍ന്ന് കുമളി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നിന്നും വനപാലകരെത്തി ക്യാമറ സ്ഥാപിക്കുകയും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. പ്രദേശത്ത് പുള്ളി പുലിയുടെ സാന്നിധ്യമാണുള്ളതെന്ന് മനസിലാക്കിയതോടെ വനം വകുപ്പ് പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുകയുമായിരുന്നു.
കൂട് സ്ഥാപിച്ച് 13 ദിവസങ്ങള്‍ക്ക് ശേഷമാണ് രാത്രിയോടെ പുലി കൂട്ടിലകപ്പെട്ടത്. പുലിയെ പിടികൂടുന്നതിനായി നാട്ടുകാര്‍ തന്നെ ആടിനെ കൂട്ടില്‍ ഇടുകയായിരുന്നു. ജനവാസമേഖലയുടെ 50 മീറ്റര്‍ അകലെയായിട്ടായിരുന്നു കൂട് സ്ഥാപിച്ചിരുന്നത്. എല്ലാ ദിവസവും പുലി എത്താറുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. കെണിയിലകപ്പെട്ട പുലിയെ കൂടാതെ വേറയും പുലികള്‍ പ്രദേശത്ത് എത്തുന്നതായും നാട്ടുകാര്‍ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: