ഒഹായോ: വ്യായാമ്മത്തിനിടെ യുവതി ജിം ഉപകരണത്തിൽ കുടുങ്ങി. ഒഹായോ സ്വദേശിനി ക്രിസ്റ്റിൻ ഫോൾഡ് എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. എന്നാൽ തക്ക സമയത്ത് സ്മാർട്ട് വാച്ച് ഉപയോഗിച്ച് അടിയന്തിര സഹായം തേടിയതിനാൽ യുവതി രക്ഷപെടുകയായിരുന്നു.
യുവതി കുടുങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുമുണ്ട്. പുലർച്ചെ മൂന്നിനാണ് ക്രിസ്റ്റിൻ ജിമ്മിലെത്തിയത്. നട്ടെല്ലിന് സ്ട്രച്ച് ലഭിക്കുന്നതിനായിട്ടുള്ള ഉപകരണം ഉപയോഗിക്കുകയായിരുന്നു യുവതി. പിന്‍ഭാഗത്തിന് സ്ട്രച്ച് ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
വ്യായാമത്തിനു ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്‍റെ കാലുകള്‍ ഉപകരണത്തില്‍ കുടുങ്ങിയതായി ക്രിസ്റ്റിനു മനസിലായത്. ക്രിസ്റ്റിന്‍ സഹായത്തിനായി ജിമ്മിലെ മറ്റൊരാളെ വിളിച്ചെങ്കിലും ഉച്ചത്തില്‍ പാട്ട് വച്ചിരുന്നതിനാല്‍ ക്രിസ്റ്റിന്‍ വിളിച്ചത് സുഹൃത്ത് കേട്ടില്ല.
സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ക്രിസ്റ്റിനു സാധിച്ചില്ല. ശേഷം അടിയന്തര ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള നമ്പറില്‍ വിളിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ക്രിസ്റ്റിന് ബോധ്യമായി.
തുടര്‍ന്ന് സ്വന്തം സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ക്രിസ്റ്റിന് അടിയന്തര സഹായത്തിനായുള്ള നമ്പറായ 911-ല്‍ ബന്ധപ്പെടുകയായിരുന്നു. ആ സമയത്ത് ജിമ്മില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. കാരണം തലകീഴായി ഞാന്‍ ആ ഉപകരണത്തില്‍ കുടുങ്ങി.
ജിമ്മില്‍ അപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. അല്‍പസമയം കഴിഞ്ഞപ്പോള്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ജിമ്മില്‍ വന്നുവെന്നും ക്രിസ്റ്റിന്‍ പറഞ്ഞു. സംഭവത്തിനു ശേഷം കുറച്ചു നേരത്തേക്ക് തനിക്ക് തലവേദനയും ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടെന്നും ക്രിസ്റ്റിന്‍ വ്യക്തമാക്കി.
'This is so embarrassing' — A woman went viral after getting stuck upside down on an exercise machine and calling 911 for help 😅 pic.twitter.com/8nod8P6oQl
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
താലി തട്ടിപ്പറിച്ച് കാമുകൻ; വിവാഹ വേദിയിൽ കൂട്ടത്തല്ല്
ചെന്നൈ: കാമുകിയുടെ വിവാഹ വേദിയിലെത്തിയ കാമുകൻ താലിയുമായി ഓടി. പിന്നാലെ മണ്ഡപത്തിൽ കൂട്ടത്തല്ല്. തമിഴ്‌നാട്ടിലെ തൊണ്ടിയാര്‍പേട്ട് നേതാജിനഗര്‍ കല്യാണ മണ്ഡപത്തിലാണ് വിചിത്രമായ സംഭവങ്ങൾ നടന്നത്. ഒടുക്കം കല്യാണം മുടങ്ങുകയും ചെയ്‌തു.
24 വയസുള്ള യുവാവും 20 കാരിയായ യുവതിയും തമ്മിൽ രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർക്കുകയും യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുകയുമായിരുന്നു. എഞ്ചിനീയറായ 21 കാരനുമായിട്ടാണ് വിവാഹം ഉറപ്പിച്ചത്.
തുടർന്ന് വിവാഹ ദിവസം തന്നെ വിളിച്ചിറക്കിക്കൊണ്ട് പോകണമെന്ന് യുവതി കാമുകനെ അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹ ദിവസം കാമുകൻ വേദിയിലെത്തി. താലികെട്ടിനുള്ള മുഹൂര്‍ത്ത സമയം വരെ വിവാഹമണ്ഡപത്തിന് അടുത്ത് തന്നെ കാമുകന്‍ നില്‍ക്കുന്നുണ്ടായിരുന്നു. മുഹൂര്‍ത്ത സമയം ആയപ്പോള്‍ പൂജാരി താലി വരന് കൈമാറുന്ന സമയത്ത് കാമുകനായ യുവാവ് ഇത് തട്ടിയെടുത്ത് ഓടുകയായിരുന്നു.
പിന്നീട് ഇയാള്‍ യുവതിയുടെ കഴുത്തില്‍ താലി കെട്ടാനും ശ്രമം നടത്തി. ഈ സമയം വധുവിന്‍റെ ബന്ധുക്കള്‍ ഇയാളെ മര്‍ദിക്കാനും തുടങ്ങി. ഇതോടെ വരന്‍റെ ബന്ധുക്കളും പ്രശ്‌നമുണ്ടാക്കി. പിന്നീട് കൂട്ടത്തല്ലിലേക്ക് കാര്യങ്ങള്‍ എത്തി. ഈ സമയം പൊലീസ് എത്തിയതോടെ പ്രശ്‌നം തണുത്തു. ഒടുവില്‍ വിവാഹം വേണ്ടെന്ന് വച്ച് വരനും ബന്ധുക്കളും മടങ്ങി. ആരും പരാതി നല്‍കാത്തതോടെ പൊലീസ് വിഷയത്തില്‍ കേസെടുത്തിട്ടില്ല.
Post A Comment: