www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വണ്ടിപ്പെരിയാറ്റിൽ ബസും ടിപ്പറും കൂട്ടിയിടിച്ച് 25 പേർക്ക് പരുക്ക്

Share it:

vandiperiyar-accident


ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരുക്ക്. വെള്ളിയാഴ്ച്ച രാവിലെ 9.30ഓടെയാണ് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനു സമീപം അപകടം നടന്നത്. ലോറി ഡ്രൈവർക്കും സഹയാത്രികനും ഗുരുതര പരുക്കേറ്റതായിട്ടാണ് വിവരം. ഇവരെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റ ബസ് യാത്രികരെ പീരുമേട്ടിലെ താലൂക്ക് ആശുപത്രയിലും വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. 

ഏരുമേലി പനച്ചിക്കൽ ഷാഹാസ് (35), പള്ളികുന്ന് കതിരവേലിൽ ജിതിൻ (30), തൊടുപുഴ മാടശേരിൽ ഡിബിൻ (39), എരുമേലി എന്നാചിറ നൗഫൽ (40),  കൊല്ലം നന്ദനത്തിൽ രേഷ്മ (26) എന്നിവർക്ക് സാരമായി പരുക്കേറ്റതായിട്ടാണ് പ്രാഥമിക വിവരം.  

കുമളിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും  കുമളിയിൽ നിന്നും മുണ്ടക്കയത്തിന് പോയ ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടയിൽ ലോറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.  

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

16 കാരിയെ കൂട്ട ബലാത്സംഗം ചെയ്‌തു; ദൃശ്യം പകർത്തി 

ജയ്‌പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്‌ത് ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി. രാജസ്ഥാനിലെ ആൽവാർ ജില്ലയിലാണ് സംഭവം നടന്നത്. 20 വയസിൽ താഴെയുള്ളവരാണ് പ്രതികൾ എല്ലാവരും. അരലക്ഷം രൂപയാണ് പ്രതികൾ 16 കാരിയുടെ പക്കൽ നിന്നും തട്ടിയെടുത്തത്. 

എട്ട് പേർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് ദൃശ്യം പകർത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2021 ഡിസംബറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കേസിലെ മുഖ്യപ്രതിയായ സാഹിൽ പെൺകുട്ടിയെ ഫോണിൽ വിളിച്ച് സ്വകാര്യ ദൃശ്യങ്ങൾ തന്‍റെ പക്കൽ ഉണ്ടെന്നും വീടിനു സമീപത്തുള്ള സ്ഥലത്തേക്ക് വന്നില്ലെങ്കിൽ ഇവ പരസ്യപ്പെടുത്തുമെന്നും പറഞ്ഞു. വിവരം അറിയാൻ സ്ഥലത്തെത്തിയ പെൺകുട്ടിയെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്‍റെ ദൃശ്യങ്ങളും ഇവർ പകർത്തി. 

തുടർന്ന് പ്രതികൾ ഈ ദൃശ്യം കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി ഭയന്ന് പലതവണ പെൺകുട്ടി ഇവരുമായി ലൈംഗിക ബന്ധത്തിനു തയാറാകേണ്ടി വന്നു. ഒപ്പം പലതവണയായി പണവും പ്രതികൾ കൈക്കലാക്കി. വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നൽകാതെ വന്നതോടെ പ്രതികൾ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. തുടർന്നാണ് പെൺകുട്ടിയുടെ സഹോദരൻ പൊലീസിനെ സമീപിക്കുന്നത്. 


Share it:

Idukki

Post A Comment: