www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

വേട്ടയാടിയ കാട്ടിറച്ചി കടത്താൻ ശ്രമം; ഇടുക്കിയിൽ യുവാവ് പിടിയിൽ

Share it:

man-arrested-with-wild-animal-meat

ഇടുക്കി: വേട്ടയാടി പിടിച്ച കാട്ടുമൃഗത്തിന്‍റെ ഇറച്ചി വിൽക്കാൻ കൊണ്ടുപോകുന്നതിനിടെ യുവാവ് അറസ്റ്റിൽ. ഉപ്പുതറ കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരിൻ സജിയാണ് അറസ്റ്റിലായത്. കിഴുകാനം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സരിനെ പിടികൂടിയത്. 

ചൊവ്വാഴ്ച്ച രാവിലെ ആറോടെ ഓട്ടോറിക്ഷയിൽ കാട്ടിറച്ചിയുമായി പോയ സരിനെ വനപാലകർ വൻമാവ് ചെക്ക് പോസ്റ്റിൽവച്ച് പിടികൂടുകയായിരുന്നു. കാട്ടിറച്ചി കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  

ഓട്ടോറിക്ഷയുടെ പിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇറച്ചി. പലർക്കായി വിൽപന നടത്തിയ ശേഷം മറ്റൊൾക്ക് കൊടുക്കാനായി രണ്ട് കിലോ ഇറച്ചിയുമായി പോകുമ്പോഴായിരുന്നു പിടിക്കപ്പെട്ടത്. മുല്ലപതാലിൽ സനോപി എന്ന് വിളിക്കുന്ന സനോജ്, മാക്കൽ വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന സനിൽ എന്നിവർ ചേർന്ന് വിൽക്കാൻ നൽകിയതാണ് ഇറച്ചിയെന്ന് സരിൻ മൊഴി നൽകിയിട്ടുണ്ട്. 

സനോജും  സനിലും ചേർന്ന് കാട്ടുമൃഗത്തെ വേട്ടയാടിയതാണന്നാണ് നിഗമനം. ഇരുവരും മുമ്പ് മൃഗത്തെ വേട്ടയാടിപ്പിടിച്ചതായി സംശയം ഉണ്ടായിരുന്നു. എന്നാൽ തെളിവില്ലാത്തതിനാൽ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ഇവരെ കണ്ടെത്താനായിട്ടില്ല. കിഴുകാനം ഫോറസ്റ്റർ വി. അനിൽകുമാർ, ഉദ്യോഗസ്ഥരായ വി.സി. ലെനിൻ, എൻ.ആർ. ഷിജിരാജ്, കെ.ടി. ജയകുമാർ, കെ.എൻ. മോഹനൻ, ലീലാമണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

ടി20; ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയക്ക് ജയം 

മൊഹാലി: ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം. 30 പന്തിൽ 61 റൺസ് നേടിയ കാമറോൺ ഗ്രീനാണ് ഓസീസിനെ അനായാസം വിജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 208 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഓസീസ് 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ഓസ്ട്രേലിയയുടെ മാത്യു വെയ്ഡ് 21 പന്തില്‍ പുറത്താവാതെ 45 റൺസുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ (22) നേരത്തെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അക്‌സര്‍ പട്ടേലിന്‍റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. എന്നാല്‍ സ്റ്റീവന്‍ സ്മിത്ത് (24 പന്തില്‍ 35) ക്രീസിലെത്തിയതോടെ ഓസീസിന്‍റെ സ്‌കോര്‍ കുതിച്ചു. ഗ്രീനിനൊപ്പം 70 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ സ്മിത്തിനായി. 

ഇതിനിടെ ഗ്രീനിനെ അക്‌സര്‍ പുറത്താക്കി. അധികം വൈകാതെ സ്മിത്ത് ഉമേഷ് യാദവിന് വിക്കറ്റ് നല്‍കി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (1) നിരാശപ്പെടുത്തിയെങ്കിലും ഡേവിഡ്- വെയ്ഡ് സഖ്യം ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 62 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഡേവിഡ് പുറത്തായെങ്കിലും ആദ്യ പന്ത് നേരിട്ട് കമ്മിന്‍സ് ബൗണ്ടറി നേടി ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. അക്‌സര്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷിന് രണ്ടും യൂസ്‌വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റും നേടി. 

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 35 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് വിരാട് കോലി (2), രോഹിത് ശര്‍മ (11) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. രോഹിത്തിനെ ജോഷ് ഹേസല്‍വുഡ് എല്ലിസിന്‍റെ കൈകളിലെത്തിച്ചു. കോലിയാവട്ടെ എല്ലിസിന്‍റെ പന്തില്‍ കാമറോണ്‍ ഗ്രീനിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍- സൂര്യ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 


Share it:

Crime

Idukki

Post A Comment: