ലക‌്‌നൗ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബറേലിയിൽ ഞായറാഴ്ച്ചയാണ് സംഭവം ഉണ്ടായത്. സോളാർ പാനൽ ഉപയോഗിച്ച് മൊബൈൽ ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. എട്ട് മാസം പ്രായമുള്ള നേഹയെന്ന കുട്ടിയാണ് മരിച്ചത്.
കുട്ടി കിടന്നുറങ്ങുന്ന കട്ടിലിനു സമീപത്താണ് ഫോൺ ചാർജ് ചെയ്യാൻ വച്ചിരുന്നത്. ആറ് മാസം മുമ്പാണ് ഫോൺ വാങ്ങിയത്. ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ അമിതമായി ചൂടാവുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
ഈ സമയത്ത് അമ്മ വസ്ത്രം കഴുകാൻ പുറത്ത് പോയിരിക്കുകയായിരുന്നു. ശബ്ദം കേട്ട് അമ്മ ഓടിയെത്തിയപ്പോൾ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ കുട്ടിയെ കാണുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനും ബൾബ് കത്തിക്കുന്നതിനുമായിട്ടാണ് കുട്ടിയുടെ പിതാവ് അടുത്തിടെ സോളാർ പാനൽ വാങ്ങിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
താലി തട്ടിപ്പറിച്ച് കാമുകൻ; വിവാഹ വേദിയിൽ കൂട്ടത്തല്ല്
ചെന്നൈ: കാമുകിയുടെ വിവാഹ വേദിയിലെത്തിയ കാമുകൻ താലിയുമായി ഓടി. പിന്നാലെ മണ്ഡപത്തിൽ കൂട്ടത്തല്ല്. തമിഴ്‌നാട്ടിലെ തൊണ്ടിയാര്‍പേട്ട് നേതാജിനഗര്‍ കല്യാണ മണ്ഡപത്തിലാണ് വിചിത്രമായ സംഭവങ്ങൾ നടന്നത്. ഒടുക്കം കല്യാണം മുടങ്ങുകയും ചെയ്‌തു.
24 വയസുള്ള യുവാവും 20 കാരിയായ യുവതിയും തമ്മിൽ രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർക്കുകയും യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുകയുമായിരുന്നു. എഞ്ചിനീയറായ 21 കാരനുമായിട്ടാണ് വിവാഹം ഉറപ്പിച്ചത്.
തുടർന്ന് വിവാഹ ദിവസം തന്നെ വിളിച്ചിറക്കിക്കൊണ്ട് പോകണമെന്ന് യുവതി കാമുകനെ അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹ ദിവസം കാമുകൻ വേദിയിലെത്തി. താലികെട്ടിനുള്ള മുഹൂര്‍ത്ത സമയം വരെ വിവാഹമണ്ഡപത്തിന് അടുത്ത് തന്നെ കാമുകന്‍ നില്‍ക്കുന്നുണ്ടായിരുന്നു. മുഹൂര്‍ത്ത സമയം ആയപ്പോള്‍ പൂജാരി താലി വരന് കൈമാറുന്ന സമയത്ത് കാമുകനായ യുവാവ് ഇത് തട്ടിയെടുത്ത് ഓടുകയായിരുന്നു.
പിന്നീട് ഇയാള്‍ യുവതിയുടെ കഴുത്തില്‍ താലി കെട്ടാനും ശ്രമം നടത്തി. ഈ സമയം വധുവിന്‍റെ ബന്ധുക്കള്‍ ഇയാളെ മര്‍ദിക്കാനും തുടങ്ങി. ഇതോടെ വരന്‍റെ ബന്ധുക്കളും പ്രശ്‌നമുണ്ടാക്കി. പിന്നീട് കൂട്ടത്തല്ലിലേക്ക് കാര്യങ്ങള്‍ എത്തി. ഈ സമയം പൊലീസ് എത്തിയതോടെ പ്രശ്‌നം തണുത്തു. ഒടുവില്‍ വിവാഹം വേണ്ടെന്ന് വച്ച് വരനും ബന്ധുക്കളും മടങ്ങി. ആരും പരാതി നല്‍കാത്തതോടെ പൊലീസ് വിഷയത്തില്‍ കേസെടുത്തിട്ടില്ല.
Post A Comment: