മുംബൈ: 50 മെഗാ പിക്‌സൽ മെയിൻ സെൻസറുമായി വിപണി കീഴടക്കാൻ ഒപ്പോ A17. മലേഷ്യയിലാണ് പുതിയ മോഡൽ ഫോൺ ആദ്യമായി പുറത്തിറങ്ങിയിരിക്കുന്നത്. ഒട്ടേറെ സവിശേഷതകളുള്ള ഫോൺ വിപണയിൽ തരംഗമാകുമെന്നാണ് കരുതുന്നത്. AI- പവേര്‍ഡ് ഡ്യുവല്‍ റിയര്‍ ക്യാമറയുമുണ്ട്. 4GB റാമുമായി പെയര്‍ ചെയ്ത MediaTek Helio P35 (MT6765) SoC ആണ് ഇതിനുള്ളത്.
ഡവലപ്പ് ചെയ്‌ത റാമിനും പ്രത്യേകതകളുണ്ട്. ലെതര്‍-ഫീല്‍ ഡിസൈനൊപ്പം വാട്ടര്‍ പ്രൂഫിങ്ങില്‍ IPX4 റേറ്റിംഗും ലഭിച്ചിട്ടുണ്ട്.4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്‍റിന് ഓപ്പോ A17 വില MYR 599 (ഏകദേശം 10,600 രൂപ) യാണ് നിശ്ചയിച്ചിരിക്കുന്നത്. ലേക്ക് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ രാജ്യത്ത് ലഭ്യമാകും.
ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കി കളര്‍ ഒഎസ്12.1.1 പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഡ്യുവല്‍ സിം സ്മാര്‍ട്ട്ഫോണാണ് ഓപ്പോ A17. 6.56 ഇഞ്ച് HD+ (720x1,612 പിക്സല്‍സ്) ഡിസ്പ്ലേയുള്ള ഈ സ്മാര്‍ട്ട്ഫോണിന് 4GB പെയര്‍ ചെയ്ത MediaTek Helio P35 SoC ആണ് കരുത്ത് പകരുന്നത്.
ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി, 50 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയും f/1.8 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായാണ് ഓപ്പോ A17 ല്‍ വരുന്നത്. F/2.8 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 2-മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുമുണ്ട് ഫോണില്‍. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി, f/2.2 അപ്പേര്‍ച്ചര്‍ ലെന്‍സുമായി കണക്റ്റ് ചെയ്തിരിക്കുന്ന 5-മെഗാപിക്‌സല്‍ സെന്‍സറുമുണ്ട്.
ഒപ്പോ ഹാന്‍ഡ്സെറ്റിന് 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ലഭിക്കുന്നുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ 4G LTE, വൈഫൈ, ബ്ലൂടൂത്ത്, ഒരു മൈക്രോ-യുഎസ്ബി പോര്‍ട്ട് എന്നിവയുമുണ്ട്.ഓപ്പോ A17-ല്‍ 5,000mAh ബാറ്ററിയും 164.2x75.6x8.3mm മെഷേഴ്‌സും ഉണ്ട്. കൂടാതെ ഫോണിന് 189 ഗ്രാം ഭാരവുമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
ഹോസ്റ്റലിൽ ഒളിക്യാമറ; ബിഎഡ് വിദ്യാർഥിനി അറസ്റ്റിൽ
ചെന്നൈ: കുളിമുറി ദൃശ്യമടക്കം വനിതാ ഹോസ്റ്റലിലെ സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി കാമുകനു വാട്‌സാപ് ചെയ്‌ത് ബിഎഡ് വിദ്യാർഥിനി. തമിഴ്‌നാട് മധുരയിലെ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. സംഭവത്തിൽ മധുരയിൽ സ്വകാര്യ കോളെജിലെ ബിഎഡ് വിദ്യാർഥിനിയും കാമുകനായ ഡോ. ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. വാട്‌സാപ് വഴിയാണ് വിദ്യാർഥിനി സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ കാമുകനു പങ്കുവച്ചത്.
കഴിഞ്ഞ മാർച്ച് മുതൽ വിദ്യാർഥിനി ഇതേ ഹോസ്റ്റലിലാണ് താമസിക്കുന്നത്. എത്രകാലമായി ദൃശ്യങ്ങൾ പകർത്തുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. വിദ്യാർഥിനിയുടെ ഫോണിൽ തന്‍റെ സ്വകാര്യ ദൃശ്യം കണ്ട സുഹൃത്തിനു സംശയം തോന്നിയതോടെയാണ് സംഭവം പുറത്തു വരുന്നത്. തുടർന്ന് ഹോസ്റ്റൽ വാർഡനെ വിവരം അറിയിക്കുകയും വാർഡൻ പൊലീസിന്‍റെ സഹായം തേടുകയുമായിരുന്നു.
പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനി പതിവായി സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതായി കണ്ടെത്തിയത്. ഹോസ്റ്റലിലെ സഹവാസികളുടെ നഗ്ന ദൃശ്യങ്ങൾ, കുളിമുറി ദൃശ്യങ്ങൾ, വസ്ത്രം മാറുന്ന ദൃശ്യങ്ങൾ, ഉറങ്ങുന്ന ദൃശ്യങ്ങൾ എന്നിവയാണ് കാമുകൻ ആഷിഖിന് അയച്ചുകൊടുത്തിരിക്കുന്നത്. വിദ്യാർഥിനി തന്‍റെ നഗ്ന ദൃശ്യങ്ങളും ആഷിഖിന് അയച്ചുകൊടുത്തിരുന്നു.
ആഷിഖ് ആവശ്യപ്പെട്ടതനുസരിച്ചാണ് മറ്റു പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും അയച്ചുകൊടുത്തത്. ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ ഡിലീറ്റ് ചെയ്‌ത നിലയിലാണ്. ഇതിനാൽ തന്നെ ആരുടെയൊക്കെ ദൃശ്യങ്ങൾ പകർത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇരുവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ആഷിഖ് ഈ ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും അയക്കുകയോ, വെബ് സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുകയോ ചെയ്‌തിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
Post A Comment: