കൊച്ചി: ഗോൾഡൻ വിസ സ്വീകരിക്കാനായി എത്തിയ ഭാവനയുടെ ചിത്രങ്ങൾ സൈബർ ലോകത്ത് വൈറലായിരുന്നു. വെളുത്ത ടോപ് ധരിച്ചെത്തിയ താരം ഉള്ളിൽ ഒന്നും ധരിച്ചിട്ടില്ലെന്ന തരത്തിലായിരുന്നു സൈബർ ലോകത്ത് ചിത്രങ്ങൾ പ്രചരിച്ചത്. പലരും വീഡിയോകൾക്കും ചിത്രങ്ങൾക്കും അശ്ലീല കമന്‍റുകൾ നൽകുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പ്രചരിച്ച ചിത്രങ്ങളിലും വീഡിയോകളിലും കണ്ടത് തന്‍റെ ശരീരമല്ലെന്നും ശരീരത്തിന്‍റെ നിറമുള്ള സ്ലീപ്പായിരുന്നു അതെന്നും ഭാവന വ്യക്തമാക്കുന്നു. ടോപ്പിന്‍റെ തന്നെ ഭാഗമായ സ്ലീപ് ആണത്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലും അത് വ്യക്തമാണെന്നും നടി പറഞ്ഞു. യഥാർഥ ഫോട്ടോ ഭാവന ഡിപി ആക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വെള്ള ടോപ്പ് ധരിച്ച് താരം ഗോൾഡൺ വിസ സ്വീകരിക്കാനെത്തിയത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് സൈബർ ലോകത്ത് പ്രചരിച്ചത്. കൈ ഉയർത്തുമ്പോൾ ശരീര ഭാഗം കാണുന്നുവെന്നായിരുന്നു സൈബർ ലോകത്തെ കണ്ടെത്തൽ. കൈ ഉയർത്തുമ്പോൾ ശരീഭാഗം കാണുന്നതായിട്ടുള്ള വീഡിയോകളും പ്രചരിച്ചിരുന്നു.
എന്നാൽ ടോപ്പിനു താഴെ ശരീരത്തോട് ചേർന്നു കിടക്കുന്ന ശരീത്തിന്‍റെ അതേ നിറമുള്ള വസ്ത്രമാണ് ഭാവന ധരിച്ചിരുന്നത്. ഉള്ളിൽ സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ഈ ടോപ്പ്. സ്ലീപ് ദേഹത്തോട് ചേർന്നു കിടക്കുന്ന വസ്ത്രമാണ്. ഇതൊരു പുതിയ കണ്ടുപിടുത്തമൊന്നുമല്ല. ധാരാളം പേർ ഉപയോഗിക്കുന്നുണ്ട്. അത് ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം. ടോപ്പ് മാത്രം ധരിച്ച് പുറത്തു പോകുന്ന ഒരാളല്ല ഞാൻ- ഭാവന പറഞ്ഞു.
എന്തു കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. അക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം. അവർക്ക് ഇതിലൂടെ മനസിനു സന്തോഷവും സുഖവും കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. അവരോട് എനിക്കൊന്നും പറയാനേയില്ല- ഭാവന വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
ഹോസ്റ്റലിൽ ഒളിക്യാമറ; ബിഎഡ് വിദ്യാർഥിനി അറസ്റ്റിൽ
ചെന്നൈ: കുളിമുറി ദൃശ്യമടക്കം വനിതാ ഹോസ്റ്റലിലെ സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി കാമുകനു വാട്‌സാപ് ചെയ്‌ത് ബിഎഡ് വിദ്യാർഥിനി. തമിഴ്‌നാട് മധുരയിലെ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. സംഭവത്തിൽ മധുരയിൽ സ്വകാര്യ കോളെജിലെ ബിഎഡ് വിദ്യാർഥിനിയും കാമുകനായ ഡോ. ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. വാട്‌സാപ് വഴിയാണ് വിദ്യാർഥിനി സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ കാമുകനു പങ്കുവച്ചത്.
കഴിഞ്ഞ മാർച്ച് മുതൽ വിദ്യാർഥിനി ഇതേ ഹോസ്റ്റലിലാണ് താമസിക്കുന്നത്. എത്രകാലമായി ദൃശ്യങ്ങൾ പകർത്തുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. വിദ്യാർഥിനിയുടെ ഫോണിൽ തന്‍റെ സ്വകാര്യ ദൃശ്യം കണ്ട സുഹൃത്തിനു സംശയം തോന്നിയതോടെയാണ് സംഭവം പുറത്തു വരുന്നത്. തുടർന്ന് ഹോസ്റ്റൽ വാർഡനെ വിവരം അറിയിക്കുകയും വാർഡൻ പൊലീസിന്‍റെ സഹായം തേടുകയുമായിരുന്നു.
പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനി പതിവായി സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതായി കണ്ടെത്തിയത്. ഹോസ്റ്റലിലെ സഹവാസികളുടെ നഗ്ന ദൃശ്യങ്ങൾ, കുളിമുറി ദൃശ്യങ്ങൾ, വസ്ത്രം മാറുന്ന ദൃശ്യങ്ങൾ, ഉറങ്ങുന്ന ദൃശ്യങ്ങൾ എന്നിവയാണ് കാമുകൻ ആഷിഖിന് അയച്ചുകൊടുത്തിരിക്കുന്നത്. വിദ്യാർഥിനി തന്‍റെ നഗ്ന ദൃശ്യങ്ങളും ആഷിഖിന് അയച്ചുകൊടുത്തിരുന്നു.
ആഷിഖ് ആവശ്യപ്പെട്ടതനുസരിച്ചാണ് മറ്റു പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും അയച്ചുകൊടുത്തത്. ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ ഡിലീറ്റ് ചെയ്‌ത നിലയിലാണ്. ഇതിനാൽ തന്നെ ആരുടെയൊക്കെ ദൃശ്യങ്ങൾ പകർത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇരുവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ആഷിഖ് ഈ ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും അയക്കുകയോ, വെബ് സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുകയോ ചെയ്‌തിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
Post A Comment: