www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

മർദനം രണ്ട് പവൻ സ്വർണത്തെ ചൊല്ലി; ഷീജയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്ക് കുരുക്ക്

Share it:



ഇടുക്കി: 10 മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിൽ. ഉപ്പുതറ വളകോട്ടിലാണ് പുത്തൻവീട്ടിൽ ജോബിഷിന്‍റെ ഭാര്യ ഹെലിബറിയ സ്വദേശിനി ഷീജയെ മരിച്ച നിലയിൽ കണ്ടത്. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.  

എട്ട് പവൻ സ്ത്രീധനം പറഞ്ഞ ശേഷം ആറ് പവൻ മാത്രം നൽകിയതിനെ ചൊല്ലി ഭർത്താവും ഭർത്താവിന്‍റെ വീട്ടുകാരും ഷീജയെ നിരന്തരം ഉപദ്രവിച്ചതായി വീട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പീരുമേട് ഡിവൈ.എസ്.പി കുര്യാക്കോസിന് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്. 

ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഷീജയുടെ വീട്ടുകാരുടെ മൊഴിയെടുത്തു. ഷീജ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വീട്ടുകാർ വെളിപ്പെടുത്തിയതായിട്ടാണ് വിവരം. 

ഐപിസി 306, 498, 306 A എന്നീ വകുപ്പുകൾ ചേർത്താണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച്ച ഭർത്താവ് ജോബിഷിന്‍റെ വീട്ടിൽ അന്വേഷണ സംഘം മൊഴി എടുക്കാനെത്തുമെന്നാണ് വിവരം. തുടർന്നായിരുന്നും കേസിന്‍റെ മുന്നോട്ടുള്ള നടപടികൾ. ഭർത്താവിനും വീട്ടുകാർക്കുമെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

താലി തട്ടിപ്പറിച്ച് കാമുകൻ; വിവാഹ വേദിയിൽ കൂട്ടത്തല്ല് 

ചെന്നൈ: കാമുകിയുടെ വിവാഹ വേദിയിലെത്തിയ കാമുകൻ താലിയുമായി ഓടി. പിന്നാലെ മണ്ഡപത്തിൽ കൂട്ടത്തല്ല്. തമിഴ്‌നാട്ടിലെ തൊണ്ടിയാര്‍പേട്ട് നേതാജിനഗര്‍ കല്യാണ മണ്ഡപത്തിലാണ് വിചിത്രമായ സംഭവങ്ങൾ നടന്നത്. ഒടുക്കം കല്യാണം മുടങ്ങുകയും ചെയ്‌തു. 

24 വയസുള്ള യുവാവും 20 കാരിയായ യുവതിയും തമ്മിൽ രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർക്കുകയും യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുകയുമായിരുന്നു. എഞ്ചിനീയറായ 21 കാരനുമായിട്ടാണ് വിവാഹം ഉറപ്പിച്ചത്. 

തുടർന്ന് വിവാഹ ദിവസം തന്നെ വിളിച്ചിറക്കിക്കൊണ്ട് പോകണമെന്ന് യുവതി കാമുകനെ അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹ ദിവസം കാമുകൻ വേദിയിലെത്തി. താലികെട്ടിനുള്ള മുഹൂര്‍ത്ത സമയം വരെ വിവാഹമണ്ഡപത്തിന് അടുത്ത് തന്നെ കാമുകന്‍ നില്‍ക്കുന്നുണ്ടായിരുന്നു. മുഹൂര്‍ത്ത സമയം ആയപ്പോള്‍ പൂജാരി താലി വരന് കൈമാറുന്ന സമയത്ത് കാമുകനായ യുവാവ് ഇത് തട്ടിയെടുത്ത് ഓടുകയായിരുന്നു.

പിന്നീട് ഇയാള്‍ യുവതിയുടെ കഴുത്തില്‍ താലി കെട്ടാനും ശ്രമം നടത്തി. ഈ സമയം വധുവിന്‍റെ ബന്ധുക്കള്‍ ഇയാളെ മര്‍ദിക്കാനും തുടങ്ങി. ഇതോടെ വരന്‍റെ ബന്ധുക്കളും പ്രശ്‌നമുണ്ടാക്കി. പിന്നീട് കൂട്ടത്തല്ലിലേക്ക് കാര്യങ്ങള്‍ എത്തി. ഈ സമയം പൊലീസ് എത്തിയതോടെ പ്രശ്‌നം തണുത്തു. ഒടുവില്‍ വിവാഹം വേണ്ടെന്ന് വച്ച് വരനും ബന്ധുക്കളും മടങ്ങി. ആരും പരാതി നല്‍കാത്തതോടെ പൊലീസ് വിഷയത്തില്‍ കേസെടുത്തിട്ടില്ല.


Share it:

Idukki

Post A Comment: