ചെന്നൈ: വാടക ഗർഭ ധാരണത്തിലൂടെ നയൻതാരയ്ക്കും വിഘ്നേശിനും ഇരട്ടകുട്ടികൾ ജനിച്ച സംഭവത്തിൽ അന്വേഷണം. ഗർഭധാരണം നിയമ വശങ്ങൾ പാലിച്ചാണോ നടത്തിയതെന്നാണ് അന്വേഷിക്കുന്നത്. തമിഴ്നാട് ആരോഗ്യ വകുപ്പാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.
രാജ്യത്ത് നിലവിലുള്ള നിയമ പ്രകാരം വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിനു ശേഷവും കുട്ടികളില്ലാതിരുന്നാൽ മാത്രമേ വാടക ഗർഭ ധാരണത്തിന് അനുമതിയുള്ളു. 21 മുതൽ 36 വയസുവരെ പ്രായമുള്ള സ്ത്രീകൾക്ക് ഭർത്താവിന്‍റെ അനുമതിയോടെ മാത്രമേ അണ്ഡം ദാനം ചെയ്യാൻ സാധിക്കു.
ഈ നിയമങ്ങൾ നിലനിൽക്കെ വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭ ധാരണം സാധ്യമായി എന്നതു സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. നയൻതാരയോട് തമിഴ്നാട് മെഡിക്കൽ കോളെജ് ഡയറക്റ്ററേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ ചെന്നൈയിൽ പറഞ്ഞു.
ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. താര വിവാഹത്തിന്‍റെ ഒടിടി സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന വാർത്തകൾ മുന്‍പ് തന്നെ വന്നിരുന്നു. 25 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം നൽകിയതെന്നായിരുന്നു വിവരം. ഈ വീഡിയോ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും.
Post A Comment: