ഇടുക്കി: അവിഹിതം മൂത്തപ്പോൾ കാമുകിയെ കാണാൻ മതിലുചാടി കടന്ന ഡിവൈഎഫ്ഐ നേതാവിനെ ഗൾഫുകാരൻ പഞ്ഞിക്കിട്ടു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം നടന്നത്. ഡിവൈഎഫ്ഐ നേതാവായ യുവാവാണ് ഇപ്പോൾ നാണക്കേട് ഭയന്ന് നാടു വിട്ടിരിക്കുന്നത്. സംഭവം ബിജെപി അനൂകൂല പാർട്ടികളുടെ ഫെയ്‌സ് ബുക്ക് പേജുകളിലൂടെ പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെന്നാണ് വിവരം. ഡിവൈഎഫ്ഐ നേതാവായ യുവാവും ഗൾഫുകാരന്‍റെ ഭാര്യയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിൽ ചാറ്റ് ബന്ധം തുടർന്നിരുന്നതായിട്ടാണ് വിവരം. ചാറ്റ് ബോക്‌സിൽ ഇക്കിളി മെസേജുകൾ കൈമാറുന്നതായിരുന്നു ഇരുവരുടെയും വിനോദം.
കഴിഞ്ഞ ദിവസം ചാറ്റി ചാറ്റി കൺട്രോൾപോയതോടെ യുവ നേതാവ് രാത്രിയിൽ കാമുകിയെ കാണാൻ യുവതിയുടെ വീട്ടിലെത്തി. ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിലുണ്ടെന്ന കാര്യം പോലും മറന്നാണ് യുവ നേതാവ് ചാറ്റിന്‍റെ ആലസ്യത്തിൽ മതിൽ ചാടി കടന്നത്. സംഭവം അറിഞ്ഞ ഭർത്താവ് നേതാവിനെ കൈയോടെ പൊക്കി. നാട്ടുകാർ ഓടിക്കൂടിയതോടെ പകൽ മാന്യനായ നേതാവിനെ ഭർത്താവ് എല്ലാവരും നോക്കി നിൽക്കെ പഞ്ഞിക്കിട്ടു.
തുടർന്ന് ഭാര്യയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ചാറ്റ് ബന്ധത്തിന്‍റെ ആഴം മനസിലാക്കിയത്. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ നേതാവ് ബാംഗ്ലൂർക്ക് മുങ്ങിയെന്നാണ് കരക്കമ്പി. ഉന്നത രാഷ്ട്രീയ നേതാക്കൾ ഇടപെട്ടതോടെ പൊലീസിലോ, പാർട്ടിയിലോ പരാതി നൽകാൻ ഗൾഫ് കാരനും കൂട്ടാക്കിയിട്ടില്ല. ഇതോടെ തൽക്കാലം പകൽ മാന്യനായ നേതാവ് രക്ഷപെട്ടിരിക്കുകയാണ്. ഇയാൾക്കെതിരെ മുമ്പും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിട്ടുള്ളതായിട്ടാണ് വിവരം.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
മുലായംസിങ് യാദവ് വിടവാങ്ങി
ന്യൂഡെൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ മുലായംസിങ് യാദവ് (82) അന്തരിച്ചു. ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായിരുന്നു. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് നിര്യാണം. രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മൂന്ന് തവണ യുപി മുഖ്യമന്ത്രിയായിട്ടുണ്ട്. 1996 ല്‍ കേന്ദ്ര പ്രതിരോധമന്ത്രിയായി ചുമതലയേറ്റിരുന്നു.
കര്‍ഷക കുടുംബത്തില്‍ ജനിച്ച് മുലായം സിങ്ങിനെ ഗുസ്തിക്കാരനാക്കണമെന്ന ആഗ്രഹത്തോടെ അച്ഛന്‍ പരിശീലനത്തിന് അയച്ചു. അവിടെ വച്ച് പരിചയപ്പെട്ട നട്ടു സിങ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി.
രാംമനോഹര്‍ ലോഹ്യയുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉത്തര്‍ പ്രദേശിലെ യുവ മുഖങ്ങളിലൊന്നാക്കി മുലായത്തെ മാറ്റി. 1967ല്‍ 28-ാമത്തെ വയസില്‍ സോഷ്യലിസ്റ്റ് ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കന്നി അംഗത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിച്ചതിന് ജയിലിലടക്കപ്പെട്ടു. പിന്നീടാണ് സമാജ് വാദി പാർട്ടി രൂപീകരിക്കുന്നത്.
Post A Comment: