പാല: 42 കാരനുമായുള്ള പ്രണയ നൈരാശ്യത്തിന്‍റെ പേരിൽ 14 കാരി ജീവനൊടുക്കാൻ ശ്രമിച്ചത് 18 തവണ. പാലയിലാണ് സംഭവം നടന്നിരിക്കുന്നത്. ഇവിടുത്തെ വിമുക്തി മിഷൻ ഡി അഡിഷൻ സെന്‍ററിലെ സൈക്രാട്രിക് സോഷ്യൽ വർക്കറാണ് നടന്ന സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പാലാ നഗരസഭയും വിമുക്തിമിഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രബോധന സെമിനാറിലാണ് അവര്‍ 14കാരിയുടേതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ വിവരിച്ചത്.
പാലായ്ക്കടുത്തുളള ഒരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാഥിനി. കുട്ടിയുടെ കാമുകനാകട്ടെ 42 വയസും. കാമുകനുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റിയാല്‍ അപ്പോഴെ ആത്മഹത്യാ പ്രവണത കാണിക്കുകയാണ് പെണ്‍കുട്ടി.
18 തവണയാണ് കൈ ഞരമ്പ് മുറിച്ചത്. മൂന്ന് തവണ വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടി. ജീവന്‍ രക്ഷപെട്ടത് ആയുസിന്‍റെ ബലംകൊണ്ട് മാത്രമാണെന്നും അവർ പറഞ്ഞു. സ്‌കൂളിലെ സോഷ്യല്‍ ദിനത്തില്‍ ബാത്ത് റൂമില്‍ അടിച്ചുഫിറ്റായി കൗമാരക്കാരികളെ കണ്ട സംഭവവും ഒറ്റ ദിവസത്തെ ടൂറിന് പോയ കാമുകിയെ കാണാത്തതിന്‍റെ വിഷമത്തില്‍ കൈഞരമ്പ് മുറിച്ച 14കാരനെകുറിച്ചും അവർ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
ചിന്നമ്മ കൊലപാതകം; ഭർത്താവ് മരിച്ച നിലയിൽ
ഇടുക്കി: കട്ടപ്പനയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ചിന്നമ്മയുടെ ഭർത്താവ് ജോർജിനെ അതേ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ താഴത്ത് ജോർജിനെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ ഭാര്യ ചിന്നമ്മയെ 2021 ഏപ്രിൽ എട്ടിന് ഇതേ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കെയാണ് ജോർജിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ജോർജിനെ കാണാനില്ലെന്ന് കാട്ടി ബന്ധു കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കട്ടപ്പന പൊലീസ് ഇന്ന് കൊച്ചുതോവാളയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മുകളിലെ കിടപ്പുമുറിയിൽ ജോർജ് മരിച്ചു കിടക്കുന്നത് കണ്ടത്. മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ് മോർട്ടം നടപടികൾക്കുമായി മാറ്റും. തുടർന്ന് മാത്രമേ മരണ കാരണം വ്യക്തമാകു.
ചിന്നമ്മ കൊലക്കേസിൽ ജോർജിനെ പൊലീസ് പലതവണ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും കേസിൽ തുമ്പു കണ്ടെത്താനായിരുന്നില്ല. തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരുന്നു. ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും വരെ നടത്തിയതിനു ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. ചിന്നമ്മെയ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ചിന്നമ്മയും ജോർജും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
Post A Comment: