കോഴിക്കോട്: കെ.എം. സച്ചിൻദേവ് എം.എൽ.എയുടെ കാർ സ്‌കൂട്ടറിൽ ഇടിച്ച് യാത്രക്കാരായ അച്ഛനും മകൾക്കും പരുക്ക്. മലാപ്പറമ്പ് ബൈപ്പാസിൽ രാവിലെയായിരുന്നു അപകടം. താനൂർ മൂസാന്‍റെ പുരക്കൽ അബിത്ത് (42), മകൾ ഫാമിത ഫർഹ (11) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതതത്തിൽ ഇരുവരും തെറിച്ചു വീണു. സ്‌കൂട്ടർ ഇവരുടെ മുകളിലാണ് പതിച്ചത്. അബിത്തിനു ഇടതു കൈക്കും ഫാമിതയ്ക്ക് ഇടതു കാലിനുമാണ് പരുക്ക്. അപകട സമയത്ത് എം.എൽ.എ വാഹനത്തിൽ ഉണ്ടായിരുന്നില്ല. പിന്നീട് എം.എൽ.എ പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
വീടിനുള്ളിൽ പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു
കൊല്ലം: വീടിനുള്ളിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. കൊല്ലം ചടയമംഗലത്താണ് നടുക്കുന്ന സംഭവം നടന്നത്. കള്ളിക്കാട് സ്വദേശിനി ശാലിനിയും ഇവരുടെ നവജാത ശിശുവുമാണ് പ്രസവത്തിനിടെ മരിച്ചത്. ഇന്നലെ അര്‍ധരാത്രി ഒന്നോടെയാണ് ശാലിനി കുഞ്ഞിനു ജൻമം നൽകിയത്.
ശാലിനിയുടെ ഭര്‍ത്താവും മറ്റൊരു മകനും കൂടി ചേര്‍ന്നാണ് പ്രസവമെടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ശാലിനിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയാണ്. ശാലിനി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരുടെ അയൽവാസികൾ പറയുന്നത്.
ഇന്നലെ രാത്രിയോടെ ശാലിനിക്ക് പ്രസവവേദന തുടങ്ങിയെങ്കിലും ഇവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവോ മകനോ തയ്യാറായില്ലെന്നും ഇരുവരും ചേര്‍ന്ന് ശാലിനിയുടെ പ്രസവമെടുക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇന്ന് രാവിലെ വിവരമറിഞ്ഞതോടെ നാട്ടുകാരാണ് പൊലീസിനേയും ആരോഗ്യവകുപ്പിനേയും കാര്യങ്ങൾ അറിയിച്ചത്. നേരത്തേയും രണ്ട് തവണ ശാലിനി വീട്ടിൽവച്ച് പ്രസവിച്ചിരുന്നുവെന്നും രണ്ട് തവണയും കുട്ടികൾ മരണപ്പെട്ടെന്നുമുള്ള സൂചനയും ഇപ്പോൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post A Comment: