റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശോല ഇഖ്ബാൽ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൽ (23) എന്നിവരാണ് മരിച്ചത്. ബുറൈദക്കടുത്ത് എൽറാസ് നബ്ഹാനിയയിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നിനായിരുന്നു അപകടം.
റിയാദിനു സമീപം ഹുറൈംലയിൽ ജോലി ചെയ്‌തിരുന്ന ഇവർ കുടുംബ സമേതം വ്യാഴാഴ്ച്ച രാത്രി മദീനയിലെ സിയാരത്തിലേക്ക് പോകുകയായിരുന്നു. 12 പേർ വാനിലുണ്ടായിരുന്നു. വെള്ളേകത്ത് അബ്ദുളഅ് മജീദ് എന്നയാൾക്ക് തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.
ഇയാളെ വിദഗ്ദ ചികിത്സയ്ക്കായി നാട്ടിൽ കൊണ്ടുവരും. കുടങ്ങയം സ്വദേശി ഫാത്തിമ സുഹ്റ, വെള്ളേകത്ത് ആയിശ നൗറിൻ, വേള്ളേകത്ത് ഹിബ നസ്റിൻ, മുഹമ്മദ് ഹിഷാം, തറമ്മൽ ഹബീബ എന്നിവർക്കാണ് പരുക്കേറ്റത്. ഇഖ്‌ബാലിന്‍റെ ഭാര്യാ സഹോദരനാണ് മരിച്ച ഹുസൈൽ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
വീടിനുള്ളിൽ പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു
കൊല്ലം: വീടിനുള്ളിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. കൊല്ലം ചടയമംഗലത്താണ് നടുക്കുന്ന സംഭവം നടന്നത്. കള്ളിക്കാട് സ്വദേശിനി ശാലിനിയും ഇവരുടെ നവജാത ശിശുവുമാണ് പ്രസവത്തിനിടെ മരിച്ചത്. ഇന്നലെ അര്‍ധരാത്രി ഒന്നോടെയാണ് ശാലിനി കുഞ്ഞിനു ജൻമം നൽകിയത്.
ശാലിനിയുടെ ഭര്‍ത്താവും മറ്റൊരു മകനും കൂടി ചേര്‍ന്നാണ് പ്രസവമെടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ശാലിനിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയാണ്. ശാലിനി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരുടെ അയൽവാസികൾ പറയുന്നത്.
ഇന്നലെ രാത്രിയോടെ ശാലിനിക്ക് പ്രസവവേദന തുടങ്ങിയെങ്കിലും ഇവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവോ മകനോ തയ്യാറായില്ലെന്നും ഇരുവരും ചേര്‍ന്ന് ശാലിനിയുടെ പ്രസവമെടുക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇന്ന് രാവിലെ വിവരമറിഞ്ഞതോടെ നാട്ടുകാരാണ് പൊലീസിനേയും ആരോഗ്യവകുപ്പിനേയും കാര്യങ്ങൾ അറിയിച്ചത്. നേരത്തേയും രണ്ട് തവണ ശാലിനി വീട്ടിൽവച്ച് പ്രസവിച്ചിരുന്നുവെന്നും രണ്ട് തവണയും കുട്ടികൾ മരണപ്പെട്ടെന്നുമുള്ള സൂചനയും ഇപ്പോൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post A Comment: