തിരുവനന്തപുരം: ഇടപാടിനായെത്തുന്ന സ്ത്രീകളുടെ ചിത്രം ശേഖരിച്ച് അശ്ലീല വീഡിയോ ഉണ്ടാക്കി സ്വയം കണ്ട് ആസ്വദിക്കുന്ന ജോതിഷി അറസ്റ്റിൽ. മൈലാട്ടുമുഴിയിൽ ജോതിഷാലയം നടത്തുന്ന നെയ്യാറ്റിൻകര മഞ്ചവിളാകം വിഷ്‌ണു ഭവനിൽ വിഷ്‌ണുപോറ്റി എന്ന വിഷ്‌ണു (29) ആണ് അറസ്റ്റിലായത്. ജോതിിഷത്തിനു പുറമേ തന്ത്രിയുമാണ് ഇയാൾ.
ജോതിഷാലയത്തിൽ എത്തുന്ന സ്ത്രീകളുടെയും ഫെയ്‌സ് ബുക്കിൽ പരിചയപ്പെടുന്ന സ്ത്രീകളുടെയും ചിത്രങ്ങൾ ശേഖരിച്ച് ഇവ മോർഫ് ചെയ്‌ത് അശ്ലീല വീഡിയോ ഉണ്ടാക്കുകയാണ് ജോതിഷിയുടെ പ്രധാന വിനോദം.
സ്ഥാപനത്തിൽ വച്ചും വീട്ടിൽ വച്ചും ഈ വീഡിയോ കണ്ട് ആസ്വദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാളുടെ സ്ഥാപനത്തിലെത്തിയ ഒരാൾക്ക് അവിടെ നിന്നും ഒരു മെമ്മറി കാർഡ് ലഭിച്ചിരുന്നു. ഇത് പരിശോധിച്ച ആൾ അതിൽ ഒരു സ്ത്രീയുടെ അശ്ലീല ദൃശ്യം കണ്ടതോടെയാണ് വിവരം പുറത്തു വരുന്നത്. സംശയം തോന്നിയ ആൾ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ജോതിഷിയുടെ തനിനിറം പുറത്തു വന്നത്.
തെളിവുകളോടെ ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ക്ഷേത്രങ്ങളിൽ തന്ത്രി വിഷ്‌ണു പൂജകൾക്കും ക്ഷേത്ര ശിലാ സ്ഥാപന ചടങ്ങുളക്കുമൊക്കെ നേതൃത്വം നൽകിയിരുന്നു. ഒരു വർഷത്തിന് മുൻപ് ആര്യനാട്ടെ ഒരു ക്ഷേത്രത്തിൽ പൂജാരിയായിരിക്കെ സമാന സംഭവത്തിന് ഇയാൾ പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: