മാഡ്രിഡ്: അമ്മയെ വെട്ടി നുറുക്കി കഷണങ്ങളാക്കി പാചകം ചെയ്‌ത് ഭക്ഷിച്ച മകന് ശിക്ഷ വിധിച്ച് കോടതി. സ്‌പെയിനിൽ നിന്നാണ് ലോകത്തെ നടുക്കുന്ന വാർത്ത പുറത്തു വന്നത്. മാഡ്രിഡിലെ വെന്‍റസ് പ്രദേശത്ത് 2019 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 28 കാരനായ ആൽബർട്ടോ സൻചസ് ഗോമസാണ് കേസിൽ കുറ്റകാരൻ. തൊഴിൽ രഹിതമാണ് ആൽബർട്ടോ. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും പറയുന്നു.
മാതാവ് 68 കാരിയായ മാറിയ സോലെഡാഡ് ഗോമസും ആൽബർട്ടോയും ഒരു വീട്ടിലായിരുന്നു താമസം. ഇരുവരും തമ്മിൽ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മരിയയെ ആല്‍ബര്‍ട്ടോ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ആയിരത്തോളം കഷണങ്ങളാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു.
തുടര്‍ന്ന് ദിവസങ്ങളോളം ആല്‍ബര്‍ട്ടോയും വളര്‍ത്തു നായയും മൃതദേഹം ഭക്ഷിക്കുകയായിരുന്നു. ഒരു മാസത്തോളമായി മരിയയെ കാണാതായതോടെ സുഹൃത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ സംശയമുന ആല്‍ബര്‍ട്ടോയിലേക്ക് നീണ്ടു. തുടര്‍ന്ന് ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.
ആൽബർട്ടോയോട് മാതാവിനെ കുറിച്ച് അന്വേഷിച്ചപ്പോൾ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ കൊലപ്പെടുത്തിയെന്ന സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മരിയയുടെ, തല, കൈകൾ, ഹൃദയം തുടങ്ങിയവ കിടപ്പു മുറിയില്‍ നിന്ന് കണ്ടെടുത്തു. മാംസം കഷണങ്ങൾ ആക്കി റഫ്രിജിറേറ്ററിൽ സൂക്ഷിച്ച നിലയിലായിരുന്നു. അസ്ഥികള്‍ വീടിന്‍റെ വിവിധ അലമാരകളില്‍ നിന്ന് കണ്ടെടുത്തു.
മരപ്പണിക്കാര്‍ ഉപയോഗിക്കുന്ന ആയുധവും രണ്ടു അടുക്കള കത്തിയും ഉപയോഗിച്ചാണ് മരിയയുടെ മൃതദേഹം വെട്ടിനുറുക്കിയത് എന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് 2019 ഫെബ്രുവരി 21ന് ആല്‍ബര്‍ട്ടോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ വര്‍ഷം നടന്ന രണ്ടു ആഴ്ച്ചത്തെ വിചാരണക്ക് ശേഷം ബുധനാഴ്ച്ച ആല്‍ബര്‍ട്ടോ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: