www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1799) Idukki (1760) Mostreaded (1614) Crime (1373) National (1195) Entertainment (829) world (426) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വന്തം വീടിന് തീയിട്ടിട്ട് മുറ്റത്ത് കസേരയിലിരുന്ന് വീട് കത്തിയമരുന്നത് കണ്ട് രസിച്ചു; സ്ത്രീ അറസ്റ്റിൽ

Share it:


മേരിലാൻഡ്: സ്വന്തം വീടിനു തീയിട്ട ശേഷം മുറ്റത്ത് കസേരയിട്ട് കണ്ട് രസിച്ച സ്ത്രീ അറസ്റ്റിൽ. അമേരിക്കയിലെ മേരിലാൻഡിലാണ് സംഭവം. ഗെയിൽ മെറ്റ് വാലി (47) എന്ന സ്ത്രീയാണ് അറസ്റ്റിലായത്. വീടിന് തീയിട്ട ശേഷം ഗെയിൽ മുറ്റത്ത് കസേരയിൽ ഇരുന്ന് ആസ്വദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.  

ഏപ്രിൽ 29 നായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒന്നോടെ വീടിനു തീയിട്ട ശേഷം ഗെയിൽ മുറ്റത്തേക്ക് വന്നു കസേരയിട്ട് ഇരിക്കുകയായിരുന്നു. വീട് കത്തിയമരുമ്പോഴും യാതൊരു ഭാവമാറ്റവും ഇല്ലാതെ ഗെയിൽ ഇരിപ്പുറപ്പിച്ചു. സംഭവ സമയം ഗെയിലിന്‍റെ കൂടെ താമസിച്ചിരുന്ന ഒരു സ്ത്രീ വീടിന്‍റെ ബേസ്‌മെൻറ്റിൽ ഉണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ ഇവരെ രക്ഷപ്പെടുത്തി. സംഭവത്തിന് പിന്നാലെ വീടിന് തീവെച്ച ഗെയിൽ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്‌തു. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. 

ഗെയിൽ ഉൾപ്പെടെ നാലു പേരാണ് വീട്ടിൽ താമസിച്ചിരുന്നത് എന്ന് അധികൃതർ പറഞ്ഞു. ഇവരിൽ രണ്ടു പേർ സംഭവ സമയം വീട്ടിലുണ്ടായിരുന്നില്ല. തീവെയ്പ്പ്, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. അതെ സമയം ഗെയിൽ വീടിന് തീയിടാൻ ഉണ്ടായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിന് തൊട്ടു മുൻപ് ഗെയിൽ വീട്ടിലെ താമസക്കാരിയായ മറ്റൊരു സ്ത്രീയുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. 


വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

world

Post A Comment: