വിശുദ്ധ മാസത്തിൽ തുർക്കിയിൽ നടന്ന നഗ്ന ഫോട്ടോ ഷൂട്ട് വിവാദമാകുന്നു. നേരത്തെ ദുബായിലെ ഫ്ലാറ്റിൽ നടന്നതിനു സമാനമായ ഫോട്ടോഷൂട്ടാണ് തുർക്കിയിൽ ആഡംബര ബോട്ടിൽ നടന്നത്. സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നതോടെ ലോക വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.
വിശുദ്ധ റംസാൻ മാസത്തിൽ ഇത്തരം ഒരു ഫോട്ടോഷൂട്ട് നടത്തിയത് ഗൂഡ ഉദേശത്തോടെയാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഉക്രൈൻ മോഡലുകലാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. ആറ് മോഡലുകളാണ് ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം. മണിക്കൂറുകളോളം ഫോട്ടോ ഷൂട്ട് നീണ്ടിരുന്നു.
ഈ സമയതം സമീപത്ത് ബോട്ടിലുണ്ടായിരുന്നവർ പകർത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തു വന്നത്. വനിതാ മോഡലുകൾക്കൊപ്പം രണ്ട് പുരുഷൻമാരെയും ചിത്രങ്ങളിൽ കാണാം. പല പോസുകളിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
പൊതുജന ശ്രദ്ധ പതിക്കാത്ത കടലിനു നടുവിൽ ബോട്ടിലാണ് ഫോട്ടോ ഷൂട്ട് നടത്തിയതെന്നും ആരോ എടുത്ത ചിത്രങ്ങൾ പുറത്തു വന്നതോടെ വിവാദമാകുകയായിരുന്നുവെന്നുമാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്ത ഒരു മോഡൽ വിശദീകരിക്കുന്നത്. സംഭവത്തിൽ മോഡലുകൾക്കെതിരെ തുർക്കി സർക്കാർ നടപടിയെടുത്തതായിട്ടാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: