
വാട്‌സാപ്പിൽ വരാനിരിക്കുന്ന മാറ്റങ്ങളെകുറിച്ചാണ് ഇപ്പോൾ എല്ലാവരുടെയും സംശയം. ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് മെസേജിങ് ആപ്പ് ആണ് വാട്‌സാപ്പ്. കഴിഞ്ഞ ജനുവരിയിലാണ് വാട്‌സാപ്പ് പോളിസി മാറ്റം അനൗൻസ് ചെയ്‌തത്. ഇതിനു പിന്നാലെ തന്നെ ആശങ്ക വർധിച്ചതോടെ ഒട്ടേറെ പേർ വാട്‌സാപ്പ് ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു.
ഇതോടെ പുതിയ നിബന്ധന അംഗീകരിക്കേണ്ടതിന്‍റെ സമയം വാട്‌സാപ്പ് നീട്ടുകയായിരുന്നു. മെയ് 15 നുള്ളിൽ ഈ നയം അംഗീകരിച്ചില്ലെങ്കിൽ തങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് നഷ്ട്ടപ്പെടുമോ എന്നാണ് ഇപ്പോൾ ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്.
എന്നാൽ ഇത്തരം ഒരു ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വാട്‌സാപ്പ് വക്താവ് വ്യക്തമാക്കുന്നത്. പിടിഐക്ക് അയച്ച ഇമെയിൽലാണ് മെയ് 15നു ശേഷവും പുത്തൻ നിബന്ധനങ്ങൾ അംഗീകരിക്കാത്തവരുടെ വാട്‌സാപ്പ് നഷ്ടമാവില്ല എന്ന് വ്യക്തമാക്കിയിട്ടുള്ളത്.
ഈ അപ്‌ഡേറ്റ് അംഗീകരിക്കാത്തതിനെ തുടർന്ന് മെയ് 15ന് അക്കൗണ്ടുകളൊന്നും ഇല്ലാതാക്കില്ല, ഇന്ത്യയിൽ ആർക്കും വാട്‌സാപ്പ് അക്കൗണ്ട് നഷ്‌ടമാകില്ല. വരും ആഴ്ച്ചകളിൽ ഞങ്ങൾ പുത്തൻ നിബന്ധനകൾ അംഗീകരിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നത് തുടരും എന്നാണ് വക്താവ് അറിയിച്ചിരിക്കുന്നത്.
പുതിയ സേവന നിബന്ധനകൾ ഭൂരിഭാഗം ഉപയോക്താക്കളും അംഗീകരിച്ചതാണ്, ചില ഉപഭോക്താക്കൾക്ക് ഇതുവരെ ഇത് ചെയ്യാൻ അവസരം ലഭിച്ചിട്ടില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. അതെ സമയം ഈ തീരുമാനത്തിന് പിന്നിലെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇതുവരെ നിബന്ധനകൾ അംഗീകരിച്ച ഉപയോക്താക്കളുടെ എണ്ണവും വാട്സ്ആപ്പ് വെളിപ്പെടുത്തിയിട്ടില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: