വാളയാർ: ബസിൽ യാത്ര ചെയ്യവെ 13 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എക്സൈസ് ഓഫീസർ അറസ്റ്റിൽ. കൊല്ലം ഓച്ചിറ സ്വദേശി, കഞ്ചിക്കോട് കെഎൻ പുതൂരിൽ ഡിസ്റ്റലറീസിലെ സിവിൽ എക്സൈസ് ഓഫീസർ ജയപ്രകാശിനെതിരെ (50)യാണ് പോക്സോ നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ബസ് യാത്രയ്ക്കിടെ സിവിൽ എക്സൈസ് ഓഫീസർ ജയപ്രകാശ് അടുത്ത് വന്നിരിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തതെന്നാണ് കുട്ടിയുടെ മൊഴി. ബസിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ കുട്ടിയെ പിന്തുടരുകയായിരുന്നെന്നും ഹോട്ടലിൽ കയറി രക്ഷപ്പെട്ടെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.
വാളയാർ പൊലീസ് ആണ് കുട്ടിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. പരാതി ലഭിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ ആണ് പ്രതിയെ പിടികൂടിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
കൊച്ചി ഗ്യാങ് റേപ്പ്; യുവതിയടക്കം നാല് പേർ പിടിയിൽ
കൊച്ചി: നഗരത്തിൽ ഫോട്ടോഷൂട്ടിനെത്തിയ യുവതിയെ സുഹൃത്തും കൂട്ടാളികളും പൂട്ടിയിട്ട് പീഡിപ്പിച്ചത് അതിക്രൂരമായി. കാക്കനാട്ടാണ് മലപ്പുറം സ്വദേശിനിയായ 27 കാരിയെ രണ്ട് ദിവസത്തോളം കൂട്ട ബലാത്സംഗം ചെയ്‌തത്.
ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയെ സുഹൃത്ത് ഫ്ലാറ്റിലെത്തിച്ച് മയക്കുമരുന്നു നൽകിയ ശേഷം സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. കൊച്ചി സ്വദേശികളായ അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. യുവതിയുടെ ചിത്രങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.
അറസ്റ്റിലായ സലീമാണ് യുവതിയെ പീഡനം നടന്ന ലോഡ്‌ജിലെത്തിച്ചത്. പിന്നീട് ലോഡ്‌ജ് ഉടമയായ ക്രീസിറ്റീനയെന്ന യുവതിയുടെ ഒത്താശയോടെയാണ് മറ്റുള്ളവർ യുവതിയെ പീഡിപ്പിച്ചത്. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയായിരുന്നു പീഡനം.
മയക്കുമരുന്നു നൽകിയിരുന്നതിനാൽ യുവതി അർധ മയക്കത്തിലായിരുന്നു. ഈ സമയത്തായിരുന്നു സുഹൃത്തുക്കൾ മാറി മാറി യുവതിയെ പീഡനത്തിനിരയാക്കിയത്. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നഗ്ന ദൃശ്യങ്ങളും ഇവർ ഫോണിൽ പകർത്തുകയും ചെയ്‌തു. ബോധം വന്ന യുവതിയെ ഈ ദൃശ്യങ്ങൾ കാട്ടി വീണ്ടും പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
Post A Comment: