ദുബായ്: സഹോദരിയുടെ വിവാഹത്തിന് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ച ലിവിങ് ടുഗദർ പങ്കാളിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. മലയാളിയായ യുവാവിനാണ് പരുക്കേറ്റത്. തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി ഇപ്പോൾ അപകട നില തരണം ചെയ്‌തു.
തിരുവനന്തപുരം സ്വദേശിയായ ആർ. രാഗേഷ് എന്ന 30 കാരനു നേരെയായിരുന്നു ആക്രമണം നടന്നത്. തമിഴ്‌നാട് കാഞ്ചീപുരം മീനമ്പാക്കം തിരുവള്ളൂർ നഗർ സ്വദേശിനി പി. ജയന്തിയാണ് ആക്രമണം നടത്തിയത്. കോയമ്പത്തൂരിലെ പീലമേട്ടിൽ വച്ചായിരുന്നു ആക്രമണം.
ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടി ദുബൈയിലെ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന യുവതിയുടെ സഹപ്രവർത്തകനായിരുന്നു രാഗേഷ്. ദുബായിൽ ഇവർ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ജൂലൈ മാസം രാഗേഷ് സഹോദരിയുടെ വിവാഹത്തിനായി തിരികെ നാട്ടിൽ എത്തി.
ഇയാൾ മൂന്ന് മാസത്തിന് മുമ്പ് വിവാഹിതനാവുകയും ചെയ്‌തു. വിവാഹ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചിരുന്നില്ല. അതിനിടെ ജയന്തി അവധിക്ക് തിരികെ ചെന്നൈയിലെത്തി. രാഗേഷ് ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസം യുവതി കോയമ്പത്തൂർ പീലമേട്ടിലെ അപ്പാർട്ട്മെന്‍റിൽ എത്തുകയായിരുന്നു. അപ്പാർട്ട്മെന്‍റിൽ എത്തിയ ജയന്തി തന്നെ വിവാഹം ചെയ്യണമെന്ന് രാഗേഷിനോദ് ആവശ്യപ്പെടുകയും ഇതിനെ ചൊല്ലി രണ്ടു പേരും തമ്മിൽ തർക്കവുമുണ്ടായി.
ഇതിനിടയിൽ നാട്ടിൽ വച്ച് വിവാഹം കഴിഞ്ഞ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചു. ജയന്തിയെ വിവാഹം ചെയ്യാനാവില്ലെന്നും രാഗേഷ് വിശദമാക്കി. ഇതോടെ പ്രകോപിതയായ യുവതി രാഗേഷിനെ ആക്രമിക്കുകയായിരുന്നു. രാഗേഷിന്‍റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച ശേഷം കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് പറയുന്നു.
വിഷം കഴിച്ചാണ് ജയന്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിവാഹ വാഗ്‌ദാനം നൽകി രാഗേഷ് 18 ലക്ഷം രൂപ വാങ്ങിയതായി ജയന്തി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആശുപതിയിലുള്ള ഇരുവരുടെയും നില ഗുരുതരമല്ലെന്നും പൊലീസ് വ്യക്തമാക്കി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
കൊച്ചി ഗ്യാങ് റേപ്പ്; യുവതിയടക്കം നാല് പേർ പിടിയിൽ
കൊച്ചി: നഗരത്തിൽ ഫോട്ടോഷൂട്ടിനെത്തിയ യുവതിയെ സുഹൃത്തും കൂട്ടാളികളും പൂട്ടിയിട്ട് പീഡിപ്പിച്ചത് അതിക്രൂരമായി. കാക്കനാട്ടാണ് മലപ്പുറം സ്വദേശിനിയായ 27 കാരിയെ രണ്ട് ദിവസത്തോളം കൂട്ട ബലാത്സംഗം ചെയ്‌തത്.
ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയെ സുഹൃത്ത് ഫ്ലാറ്റിലെത്തിച്ച് മയക്കുമരുന്നു നൽകിയ ശേഷം സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. കൊച്ചി സ്വദേശികളായ അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. യുവതിയുടെ ചിത്രങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.
അറസ്റ്റിലായ സലീമാണ് യുവതിയെ പീഡനം നടന്ന ലോഡ്‌ജിലെത്തിച്ചത്. പിന്നീട് ലോഡ്‌ജ് ഉടമയായ ക്രീസിറ്റീനയെന്ന യുവതിയുടെ ഒത്താശയോടെയാണ് മറ്റുള്ളവർ യുവതിയെ പീഡിപ്പിച്ചത്. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയായിരുന്നു പീഡനം.
മയക്കുമരുന്നു നൽകിയിരുന്നതിനാൽ യുവതി അർധ മയക്കത്തിലായിരുന്നു. ഈ സമയത്തായിരുന്നു സുഹൃത്തുക്കൾ മാറി മാറി യുവതിയെ പീഡനത്തിനിരയാക്കിയത്. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നഗ്ന ദൃശ്യങ്ങളും ഇവർ ഫോണിൽ പകർത്തുകയും ചെയ്‌തു. ബോധം വന്ന യുവതിയെ ഈ ദൃശ്യങ്ങൾ കാട്ടി വീണ്ടും പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
Post A Comment: