കൊച്ചി: ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ 27കാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സംഭവം നടന്ന ഹോട്ടലിൽ മുമ്പും സമാനമായ രീതിയിൽ പീഡനങ്ങൾ നടന്നിട്ടുള്ളതായി സംശയിക്കുന്നുണ്ട്. മലപ്പുറം സ്വദേശിനിയായ 27കാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. വിവാഹം കഴിഞ്ഞ യുവതി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഒരു കുട്ടിയുമുണ്ട്.
ഫോട്ടോഷൂട്ടിനെന്ന പേരിലാണ് യുവതിയെ പ്രതികൾ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് ക്രിസ്റ്റീനയെന്ന യുവതിയുടെ ഉടമസ്ഥതതയിലുള്ള ഹോട്ടലിൽ യുവതിയെ എത്തിച്ചു. യുവതിയുമായി പരിചയമുണ്ടായിരുന്ന ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ സലിംകുമാറാണ് (33) തന്ത്രപൂർവം യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ചത്.
തുടർന്ന് മുറിക്കുള്ളിൽ വച്ച് യുവതിക്ക് മയക്കുമരുന്നു നൽകുകയായിരുന്നു. പിറ്റേ ദിവസം അജ്‌മൽ, ഷമീർ എന്നിവരും മുറിയിലെത്തി. ഹോട്ടൽ ഉടമയും സംഘത്തിലുണ്ടായിരുന്നു. പുരുഷൻമാർ മൂവരും യുവതിയെ മാറി മാറി പീഡനത്തിനിരയാക്കി. ഈ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു. സംഭവത്തിൽ മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർ അറസ്റ്റിലായെന്ന് രാവിലെ റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും കസ്റ്റഡിയിൽ ഇല്ലെന്നാണ് അറിവ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: