www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുല്ലപ്പെരിയാർ; ഒൻപത് ഷട്ടറുകൾ 120 സെന്‍റീ മീറ്റർ ഉയർത്തി

Share it:



ഇടുക്കി: ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും രാത്രിയിൽ വെള്ളം അധികമായി തുറന്ന് വിട്ട് തമിഴ്‌നാട്. തിങ്കളാഴ്ച്ച രാത്രി 8.30ഓടെ ഒൻപത് ഷട്ടറുകൾ 120 സെന്‍റീ മീറ്റർ വീതം ഉയർത്തി 12,654.09 ക്യൂസെക്‌സ് ജലമാണ് പെരിയാറിലേക്ക് ഒഴുക്കാൻ തുടങ്ങിയത്. 

രാത്രിയിലും ഈ അളവിൽ വെള്ളം തുറന്നു വിട്ടിട്ടുണ്ടെന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ കൂടുതൽ വെള്ളം അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നുണ്ടെന്ന സംശയവും ബലപ്പെടുന്നുണ്ട്. തിങ്കളാഴ്ച്ച രാത്രി എട്ടിന് 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അതേസമയം പകൽ മുഴുവൻ മഴ ശക്തമായിരുന്നിട്ടും ഷട്ടർ തുറക്കാൻ രാത്രി വരെ തമിഴ്‌നാട് കാത്തിരിക്കുന്നത് ദുരൂഹമാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.  

ഞായറാഴ്ച്ച രാത്രിയിൽ 12 മണിക്ക് ശേഷം ചപ്പാത്ത്, ഉപ്പുതറ പ്രദേശത്ത് അപ്രതീക്ഷിതമായി പെരിയാറ്റിൽ വെള്ളം പൊങ്ങി. ആളുകൾ ഉറങ്ങിക്കിടക്കവെ വീടുകളെ തൊട്ട് വെള്ളം ഒഴുകി. അർധരാത്രിയിലുണ്ടായ വെള്ളപ്പൊക്കത്തെ കുറിച്ച് തീരവാസികളിൽ പലരും അറിഞ്ഞത് തന്നെ തിങ്കളാഴ്ച്ച പുലർച്ചെയാണ്. 

ഇന്ന് ഞായറാഴ്ച്ച തുറന്നുവിട്ടതിലും അധികം വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. ഇതിനു പുറമേ പെരിയാർ തീര പ്രദേശത്ത് വൈകിട്ട് മഴ ശക്തമായതോടെ പെരിയാർ നിലവിൽ കരകവിഞ്ഞൊഴുകുകയാണ്. ഇതിനു പുറമേ അണക്കെട്ടിലെ വെള്ളം കൂടി വരുന്നതോടെ വെള്ളപ്പൊക്കമുണ്ടാകുമെന്ന ഭീതിയിലാണ് പെരിയാർ തീരവാസികൾ. 

അതേസമയം തമിഴ്നാടിന്‍റെ രാത്രിയിലെ അണക്കെട്ട് തുറക്കലിൽ സംസ്ഥാന സർക്കാരും ജില്ലയിൽ നിന്നുള്ള മന്ത്രിയും എം.എൽ.എമാരും കാട്ടുന്ന നിഷ്‌ക്രിയ നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് ഉണ്ടാകുന്നത്.

കഴിഞ്ഞ ദിവസം വെള്ളം കയറിയ പ്രദേശത്ത് സന്ദർശനം നടത്തിയ ജനപ്രതിനിധികൾ ഇത്തരം നിലപാട് ആവർത്തിക്കില്ലെന്ന് ഉറപ്പുകൊടുത്തെങ്കിലും തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാത്രിയിൽ വെള്ളം തുറന്ന് വിട്ട് തമിഴ്‌നാട് കേരളത്തെ വെല്ലുവിളിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചത് ഇടത് സൈബർ പോരാളികൾ വലിയ പബ്ലിസിറ്റിയാക്കിയിരുന്നു. എന്നാൽ മുഖ്യന്‍റെ കത്ത് കിട്ടിയിട്ടും തമിഴ്‌നാടിന്‍റെ നിലപാടിൽ മാറ്റം വന്നിട്ടില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

കൊച്ചി ഗ്യാങ് റേപ്പ്; യുവതിയടക്കം നാല് പേർ പിടിയിൽ

കൊച്ചി: നഗരത്തിൽ ഫോട്ടോഷൂട്ടിനെത്തിയ യുവതിയെ സുഹൃത്തും കൂട്ടാളികളും പൂട്ടിയിട്ട് പീഡിപ്പിച്ചത് അതിക്രൂരമായി. കാക്കനാട്ടാണ് മലപ്പുറം സ്വദേശിനിയായ 27 കാരിയെ രണ്ട് ദിവസത്തോളം കൂട്ട ബലാത്സംഗം ചെയ്‌തത്. 

ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയെ സുഹൃത്ത് ഫ്ലാറ്റിലെത്തിച്ച് മയക്കുമരുന്നു നൽകിയ ശേഷം സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. കൊച്ചി സ്വദേശികളായ അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. യുവതിയുടെ ചിത്രങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.

അറസ്റ്റിലായ സലീമാണ് യുവതിയെ പീഡനം നടന്ന ലോഡ്‌ജിലെത്തിച്ചത്. പിന്നീട് ലോഡ്‌ജ് ഉടമയായ ക്രീസിറ്റീനയെന്ന യുവതിയുടെ ഒത്താശയോടെയാണ് മറ്റുള്ളവർ യുവതിയെ പീഡിപ്പിച്ചത്. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയായിരുന്നു പീഡനം. 

മയക്കുമരുന്നു നൽകിയിരുന്നതിനാൽ യുവതി അർധ മയക്കത്തിലായിരുന്നു. ഈ സമയത്തായിരുന്നു സുഹൃത്തുക്കൾ മാറി മാറി യുവതിയെ പീഡനത്തിനിരയാക്കിയത്. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നഗ്ന ദൃശ്യങ്ങളും ഇവർ ഫോണിൽ പകർത്തുകയും ചെയ്‌തു. ബോധം വന്ന യുവതിയെ ഈ ദൃശ്യങ്ങൾ കാട്ടി വീണ്ടും പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 

Share it:

Kerala

Mostreaded

Post A Comment: