www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1590) Mostreaded (1518) Idukki (1508) Crime (1276) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രഹസ്യ ഫോൾഡറിൽ കണ്ടെത്തിയത് 50 ഓളം വീഡിയോ; സൈജു തങ്കച്ചൻ സൈക്കോ പാത്ത്

Share it:



കൊച്ചി: നഗരത്തിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതി സൈജു തങ്കച്ചൻ സൈക്കോ പാത്ത്. കേട്ടാൽ അറക്കുന്ന കാര്യങ്ങളാണ് ഇയാൾ ചെയ്‌തിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സൈജു തങ്കച്ചന്‍റെ ലഹരി ഇടപാടുകളെ കുറിച്ചും ലൈംഗിക പീഡനങ്ങളെ കുറിച്ചുമുള്ള വിശദമായ വിവരങ്ങളാണ് ഇയാളുടെ കസ്റ്റഡി റിപ്പോർട്ടിലുള്ളത്.  

സ്വന്തം ആഡംബര ലക്ഷ്വറി കിടപ്പുമുറിയാക്കി ഉപയോഗിച്ചിരുന്ന ഇയാൾ രതി വൈകൃതങ്ങൾ നിറഞ്ഞ ഒരു സൈക്കോ പാത്ത് ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനു തെളിവാകുന്ന വീഡിയോ ദൃശ്യങ്ങൾ അടക്കമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മയക്കുമരുന്നു പാർട്ടികളിൽ എത്തുന്ന പെൺകുട്ടികളെ ലൈംഗിക വൈകൃതങ്ങൾക്ക് ഉപയോഗിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്നതിന് ഇയാളുടെ തന്നെ ഫോണിൽ നിന്നും തെളിവുകൾ ലഭിച്ചു. നിരവധി പെൺകുട്ടികളെ ഇയാൾ ചൂഷണം ചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ ഉണ്ടായിരുന്നു. 

ഫോണിലെ രഹസ്യ ഫോൾഡറിലായിരുന്നു ഇയാളുടെ വൈകൃതങ്ങളുടെ വീഡിയോകൾ സൂക്ഷിച്ചിരുന്നത്. 50 ഓളം വീഡിയോകളാണ് ഈ ഒരു ഫോൾഡറിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. കോളെജ് കുമാരികൾ തുടങ്ങി ഡോക്‌ടർമാർ വരെ ഈ വീഡിയോയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

ഇയാൾ സൈക്കോ പാത്ത് ആണെന്ന് തെളിയിക്കുന്ന വീഡിയോകളാണ് ഇതിൽ അധികവും. മാരക മയക്കുമരുന്നായ എം.ഡി.എം.എ ഒരു സ്ത്രീയുടെ ശരീരത്തിൽ വിതറിയ ശേഷം ഒന്നിലധികം പുരുഷൻമാർ ചേർന്ന് അത് വലിച്ചെടുത്ത് ഉപയോഗിക്കുന്ന വീഡിയോയും ഇയാളുടെ ഫോണിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. 2020 സെപ്റ്റംബർ ആറിന് ചിലവന്നൂരിലെ ഫ്ലാറ്റിൽ വച്ചാണ് ഈ സംഭവം നടന്നത്. പെൺകുട്ടിയെ കിടത്തിക്കൊണ്ടാണ് ഒന്നിലധികം പേർ ശരീരത്തിലെ ലഹരി വലിച്ചെടുക്കുന്നത്. 

ലഹരി ഉപയോഗത്തിനു പുറമേ, കടുത്ത ലൈംഗിക വൈകൃതങ്ങളും ഇയാൾ പുലർത്തിയിരുന്നുവെന്നതിന്‍റെ തെളിവായിട്ടാണ് ഈ കാര്യങ്ങൾ പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. 

ഇതിനു പുറമേ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന്‍റെ വീഡിയോകളും ഈ രഹസ്യ ഫോൾഡറിൽ സൂക്ഷിച്ചുണ്ടായിരുന്നു. ലഹരി ഉപയോഗിച്ച് അർധ ബോധാവസ്ഥയിലാകുന്ന പെൺകുട്ടികളെയും പുരുഷൻമാരെയും ലൈംഗിക വേഴ്‌ച്ചയിലേക്ക് തള്ളിവിട്ട് അത് കണ്ട് ആസ്വദിക്കുന്ന ശീലവും ഇയാൾക്കുണ്ടായിരുന്നു. ഇത്തരത്തിലുള്ള ദൃശ്യങ്ങളാണ് ഇയാൾ മൊബൈൽ ഫോണിൽ പകർത്തി രഹസ്യ ഫോൾഡറിൽ സൂക്ഷിച്ചിരുന്നത്. മാരക ലഹരി വസ്തുക്കളായ കഞ്ചാവ്, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ, ഡി.എം.എ തുടങ്ങിയവ ഉപയോഗിക്കുന്ന വീഡിയോകളും ഇയാളുടെ ഫോണിൽ ഉണ്ടായിരുന്നു. 

സൈജു ഉപയോഗിച്ചിരുന്ന ഔഡി കാറിന്‍റെ ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ച് കാക്കനാട്ടെ ഫ്ലാറ്റിൽ നടത്തിയ പാർട്ടിയുടെ ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഈ പാർട്ടിയിൽ വനിതാ ഡോക്‌ടർ അടക്കം പങ്കെടുത്തിരുന്നു. മോഡലുകളുടെ മരണ ശേഷവും സൈജു ലഹരി പാർട്ടികളിൽ പങ്കെടുത്തെന്ന വിവരവും റിപ്പോർട്ടിലുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ഫാ. റോബിൻ വടക്കുംചേരിയുടെ ശിക്ഷ പകുതിയായി കുറച്ചു 

കൊച്ചി: കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാ. റോബിൻ വടക്കുംചേരിയുടെ ശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി. കേസിൽ വിചാരണ കോടതി വിധിച്ച 20 വർഷം തടവ് എന്നത് 10 വർഷമാക്കിയാണ് ഹൈക്കോടതി കുറച്ചത്. റോബിൻ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ശിക്ഷയിൽ ഇളവ് തേടി ഫാ. റോബിൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. അതേസമയം പോക്‌സോ വകുപ്പും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. കേസില്‍ 2019 ല്‍ തലശേരി പോക്‌സോ കോടതി വടക്കുംചേരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 

മൂന്ന് കേസുകളിലായാണ് 20 വര്‍ഷം വീതം കോടതി ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് ആറ് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കാണിച്ചാണ് ഇവരെ വെറുതെ വിട്ടത്. പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്‍റെ പിതാവ് റോബിന്‍ തന്നെയാണെന്ന് ഡി.എന്‍.എ ഫലം പുറത്തുവന്നിരുന്നു. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. 

എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്‍റെ പേര് പെണ്‍കുട്ടി പറഞ്ഞത്. ഇതിനിടെ കേസിന്‍റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാവും മൊഴിമാറ്റുകയും വൈദികന് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തിരുന്നു. സ്വന്തം താൽപര്യപ്രകാരമാണ് വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, അപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കി. അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താൽപര്യമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. 

Share it:

Crime

Mostreaded

Post A Comment: