കൊല്ലം: സ്വന്തം കുട്ടികളെയും രണ്ടാം ഭർത്താവിനെയും ഉപേക്ഷിച്ച് സോഷ്യൽ മീഡിയ കാമുകനൊപ്പം നാടു വിട്ട യുവതി അറസ്റ്റിൽ. പുനലൂർ ശാസ്‌താംകോണം സ്വദേശിനിയായ ചിന്നു (30) ആണ് അറസ്റ്റിലായത്. ഒൻപതും അഞ്ചും വയസുള്ള കുട്ടികളെ ഉപേക്ഷിച്ചാണ് ഇവർ കാമുകനൊപ്പം നാടുവിട്ടത്.
ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം ചിന്നുവിനെ റിമാൻഡ് ചെയ്‌തു. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടികളാണ് രണ്ടുപേരും. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് ഇവർ പുനലൂർ സ്വദേശിയായ മറ്റൊരാളെ വിവാഹം ചെയ്‌തത്. ജോലി സംബന്ധമായി കേരളത്തിന് പുറത്താണ് ഭർത്താവ്.
ഇതിനിടെ സോഷ്യൽ മീഡിയ വഴി ഒരു വർഷം മുമ്പ് പാലക്കാട് സ്വദേശിയായ യുവാവുമായി പരിചയപ്പെട്ട ശേഷം പ്രണയത്തിലായി. ഇയാളും ജോലി സംബന്ധമായി കേരളത്തിന് പുറത്താണ്.
കാമുകന്‍റെ അമ്മയും സഹോദരനുമാണ് ചിന്നുവിനെ കൂട്ടികൊണ്ട് പോകാനായി എത്തിയതെന്ന് പുനലൂർ പൊലീസ് അറിയിച്ചു. ഇവരോടൊപ്പം ചിന്നു പോയ വിവരം കുട്ടികളുടെ മുത്തഛനാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂർ മണ്ണുത്തിയിൽ വച്ച് പിടികൂടുകയായിരുന്നു.
പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച ശേഷം കുട്ടികൾക്കൊപ്പം പോകാൻ നിർദ്ദേശിച്ചെങ്കിലും ചിന്നു അതിന് കൂട്ടാക്കിയില്ല. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴും തനിക്ക് ഭർത്താവിന്‍റെ വീട്ടിലേക്ക് പോകണ്ടെന്നും കാമുകനൊപ്പം പോയാൽ മതി എന്നും യുവതി ആവർത്തിച്ചു. ഇതോടെയാണ് സംരക്ഷണത്തിലുള്ള കുട്ടികളെ ഉപേക്ഷിച്ചതിന് ജെജെ ആക്റ്റ് പ്രകാരം പ്രതിയെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
16കാരിയുമായി നഗ്ന വീഡിയോ കോൾ; ആനപ്പാപ്പാൻ പിടിയിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീഡിയോ കോളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസിൽ ആനപാപ്പാൻ അറസ്റ്റിൽ. പാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഇടപ്പള്ളി സ്വദേശി സജിയാണ് അറസ്റ്റിലായത്. സജി കഴിഞ്ഞ രണ്ടു വർഷമായി 16കാരി പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു.
ഈ സൗഹൃദം മുതലെടുത്ത് പെൺകുട്ടിയോട് നഗ്ന ദൃശ്യം ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ ലൈംഗികമായി പെൺകുട്ടിയെ ദുരുപയോഗം ചെയ്തു എന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു.
സംശയം തോന്നിയ മാതാപിതാക്കൾ പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിയുമായി ഇയാൾ നഗ്ന വീഡിയോ ചാറ്റ് നടത്തിയിരുന്നതായും കണ്ടെത്തി.
വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. രണ്ടുവർഷം മുൻപാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുടെ വീടിനുസമീപം ആനയുമായി സജി എത്തിയിരുന്നു. അങ്ങനെ എത്തിയശേഷം വെള്ളം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തി. അവിടെവച്ച് ആണ് പ്രണയത്തിന്‍റെ തുടക്കം. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി വീഡിയോ കോളിലൂടെയും മറ്റും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചിരുന്നു എന്നും മൊഴി ലഭിച്ചിട്ടുണ്ട്.
ഭരണങ്ങാനത്ത് ആന യോടൊപ്പം ജോലി ചെയ്യുന്ന സമയത്താണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സാങ്കേതിക തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.
Post A Comment: