ഇടുക്കി: വീട്ടിൽ അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് 17കാരിയായ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് സ്‌കാൻ ചെയ്‌തപ്പോൾ എട്ട് മാസം ഗർഭിണി. സംഭവത്തിൽ കുട്ടിയുടെ കാമുകനായ 21 കാരൻ അറസ്റ്റിലായി. ഇടുക്കി ഉപ്പുതറയിലാണ് സംഭവം നടന്നത്.
ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് വീട്ടുകാർ പോലും അറിയാതെ എട്ട് മാസത്തോളം ഗർഭം മറച്ചു വച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി ചോദ്യം ചെയ്‌തതോടെ പുറത്ത് വന്നത് നാല് വർഷം നീണ്ടു നിന്ന പീഡന വിവരം.
സംഭവത്തിൽ ഉപ്പുതറ മേച്ചേരിക്കട ഓൽത്തറ മാത്യു (21) ഉപ്പുതറ പൊലീസിന്‍റെ പിടിയിലായി. സ്‌കൂൾ കാലഘട്ടം മുതൽ ഇയാൾ പെൺകുട്ടിയുമായി പ്രണയ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുപ്പം മുതലെടുത്ത് ഇയാൾ നാല് വർഷത്തോളമായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ പെൺകുട്ടി ഗർഭിണിയായെങ്കിലും വിവരം വീട്ടുകാരോട് പോലും പറഞ്ഞിരുന്നില്ല.
അതേസമയം പ്രതിക്ക് മറ്റു പെൺകുട്ടികളുമായും അടുപ്പമുണ്ടായിരുന്നതായിട്ടാണ് വിവരം. ഉപ്പുതറ ടൗണിലെ ഫ്രീക്കൻമാരിൽ ഒരാളായിരുന്നു പ്രതി. ചെത്ത് ബൈക്കിൽ കറങ്ങിനടക്കുന്നതും പെൺകുട്ടികളെ വലയിലാക്കുന്നതുമായിരുന്നു വിനോദം. ഇയാൾ ലഹരിക്ക് അടിമയാണോയെന്നും സംശയിക്കുന്നുണ്ട്.
ഇയാളുമായി ബന്ധമുള്ള മറ്റു പെൺകുട്ടികളുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളില്ലാത്ത സമയങ്ങളിൽ പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നതാണ് ഇയാളുടെ രീതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഉപ്പുതറ എസ്.എച്ച്.ഒയുടെ ചാർജിലുള്ള വാഗമൺ സി.ഐ കെ. സുധീർ, എസ്.ഐമാരായ എബി ടി. മാത്യൂ, സജീവ് അലക്സ്, എ.എസ്.ഐ. ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
സി.പി.ഐയിൽ പുരുഷ മേധാവിത്വമെന്ന് ഇ.എസ്. ബിജിമോൾ
ഇടുക്കി: സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ട് നിലയിൽ പൊട്ടിയതിനു പിന്നാലെ പുരുഷ മേധാവിത്വത്തിനെതിരെ തുറന്ന പോസ്റ്റുമുമായി മുൻ പീരുമേട് എം.എൽ.എ ഇ.എസ്. ബിജിമോളഅ്. പാർട്ടിയിൽ പുരുഷാധിപത്യമായതിനാലാണ് താൻ തോൽപ്പിക്കപ്പെട്ടതെന്നാണ് ബിജിമോളുടെ ആക്ഷേപം. തളർന്നു പോകില്ലെന്നും കൂടുതൽ കരുത്തോടെ മുന്നേറുമെന്നും ബിജിമോൾ പോസ്റ്റിൽ പറയുന്നു.
അതേസമയം ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ട ബിജിമോൾക്ക് പാർട്ടിക്കുള്ളിൽ നിന്നും പുറത്തു നിന്നും രൂക്ഷമായ വിമർശനമങ്ങളാണ് നേരിടേണ്ടി വരുന്നത്. പോസ്റ്റിനു താഴെ വരുന്ന കമന്‍റുകളിൽ ഭൂരിപക്ഷവും ബിജിമോൾക്ക് എതിരായിട്ടാണ്. 15 വർഷം പാർട്ടി എം.എൽ.എയായിരുന്നിട്ട് ഇപ്പോൾ പാർട്ടിക്കെതിരെ പറയുന്നതിനും വിമർശനം ഉയരുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ പ്രശ്‌നം അവിടെ ചർച്ച ചെയ്യാതെ പൊതു ഇടത്ത് പറയുന്നതിനെതിരെയും കമന്‍റുകൾ വരുന്നുണ്ട്. പാർട്ടി ഇത്രയധികം പദവികൾ നൽകിയിട്ട് ഇപ്പോൾ ഒരു ജില്ലാ സെക്രട്ടറി സ്ഥാനം നഷ്‌ടമായപ്പോൾ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിലും വിമർശനം ഉയരുന്നുണ്ട്.
Post A Comment: