തലശേരി: പീഡിപ്പിക്കാൻ കടന്നു പിടിച്ച 15 വയസുകാരനെ ആറ് വയസുകാരി കൈയിൽ കടിച്ച് ഓടിച്ചു. കഴിഞ്ഞ ദിവസം രാവിലെ മദ്രസയിൽ പഠനം കഴിഞ്ഞു വരികയായിരുന്ന കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. പെൺകുട്ടിയെ പതുങ്ങി നിന്ന 15 കാരൻ കടന്നു പിടിക്കുകയായിരുന്നു.
അതിക്രമത്തെ പ്രതിരോധിച്ച പെണ്‍കുട്ടി പതിനഞ്ചുകാരന്‍റെ കയ്യില്‍ കടിച്ചാണ് രക്ഷപെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്ത പൊലീസ് സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചപ്പോഴാണ് യഥാര്‍ഥ പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
ഇടുക്കിയിൽ 17 കാരി ഗർഭിണി; 21 കാരൻ അറസ്റ്റിൽ
ഇടുക്കി: വീട്ടിൽ അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് 17കാരിയായ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് സ്‌കാൻ ചെയ്‌തപ്പോൾ എട്ട് മാസം ഗർഭിണി. സംഭവത്തിൽ കുട്ടിയുടെ കാമുകനായ 21 കാരൻ അറസ്റ്റിലായി.
ഇടുക്കി ഉപ്പുതറയിലാണ് സംഭവം നടന്നത്. ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് വീട്ടുകാർ പോലും അറിയാതെ എട്ട് മാസത്തോളം ഗർഭം മറച്ചു വച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി ചോദ്യം ചെയ്‌തതോടെ പുറത്ത് വന്നത് നാല് വർഷം നീണ്ടു നിന്ന പീഡന വിവരം.
സംഭവത്തിൽ ഉപ്പുതറ മേച്ചേരിക്കട ഓൽത്തറ മാത്യു (21) ഉപ്പുതറ പൊലീസിന്‍റെ പിടിയിലായി. സ്‌കൂൾ കാലഘട്ടം മുതൽ ഇയാൾ പെൺകുട്ടിയുമായി പ്രണയ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുപ്പം മുതലെടുത്ത് ഇയാൾ നാല് വർഷത്തോളമായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ പെൺകുട്ടി ഗർഭിണിയായെങ്കിലും വിവരം വീട്ടുകാരോട് പോലും പറഞ്ഞിരുന്നില്ല.
അതേസമയം പ്രതിക്ക് മറ്റു പെൺകുട്ടികളുമായും അടുപ്പമുണ്ടായിരുന്നതായിട്ടാണ് വിവരം. ഉപ്പുതറ ടൗണിലെ ഫ്രീക്കൻമാരിൽ ഒരാളായിരുന്നു പ്രതി. ചെത്ത് ബൈക്കിൽ കറങ്ങിനടക്കുന്നതും പെൺകുട്ടികളെ വലയിലാക്കുന്നതുമായിരുന്നു വിനോദം. ഇയാൾ ലഹരിക്ക് അടിമയാണോയെന്നും സംശയിക്കുന്നുണ്ട്.
ഇയാളുമായി ബന്ധമുള്ള മറ്റു പെൺകുട്ടികളുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളില്ലാത്ത സമയങ്ങളിൽ പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നതാണ് ഇയാളുടെ രീതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഉപ്പുതറ എസ്.എച്ച്.ഒയുടെ ചാർജിലുള്ള വാഗമൺ സി.ഐ കെ. സുധീർ, എസ്.ഐമാരായ എബി ടി. മാത്യൂ, സജീവ് അലക്സ്, എ.എസ്.ഐ. ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: