ഇൻഡോർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യപ്രദേശിലെ ജബുവ രൂപതാ ബിഷപ്പ് ബേസിൽ ഭൂരിയ എസ്.വി.ഡി (55) അന്തരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. കോവിഡ ് സ്ഥീരീകരിച്ചതിനെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.
2015 ജൂലൈ 18 നാണു ബിഷപ് ഭൂരിയയെ ജബുവ രൂപത അധ്യക്ഷനായി ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചത്. രൂപതയുടെ അപ്പോസ്തോലിക അഡ്‌മിനിസ്‌ട്രേറ്റർ ആയും സൊസൈറ്റി ഓഫ് ഡിവൈൻ വേർഡ് പ്രൊവിഷ്യ കൗൺസിൽ അംഗമായും പ്രവൃത്തിച്ചിരുന്നു.
ജബുവയിലെ പഞ്ചകുൽ സ്വദേശിയായ ബിഷപ് സെബിൻ 1956 മാർച്ച് എട്ടിനാണ് ജനിച്ചത്. 1986 മേയ് അഞ്ചിനായിരുന്നു പൗരോഹിത്യം. പൂനെയിൽ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്രവും വൈദ്യശാസ്ത്ര ബിരുദവും നേടി.
ബറോഡ വിവിധ രൂപതകളിൽ ഇടവകകളിൽ സേവനം ചെയ്‌തിട്ടുണ്ട്. ഗുരുഗ്രാം മലങ്കര കത്തോലിക്കാ രൂപത ബിഷപ് മാർ ബർണബാസിനെ കോവിഡ് ബാധയെ തുടർന്ന് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചതായും ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: